Skip to main content

സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളെ കൈവശപ്പെടുത്താനായി കേന്ദ്രത്തിന്റെ ബില്ല് ബഹുസംസ്ഥാന സഹകരണസംഘങ്ങൾ വഴി പ്രാദേശിക സഹകരണസംഘങ്ങളെ നിയന്ത്രിക്കാൻ ബിജെപി സർക്കാർ ശ്രമം

ഭരണവും അധികാരവും തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതും അതുവഴി ഭരണഘടനയുടെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുന്നതും നരേന്ദ്ര മോദി സർക്കാരിന്റെ നയത്തിന്റെ മുഖമുദ്രയാണ്.  സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങൾ ലംഘിക്കാൻ മോദി സർക്കാർ ശ്രമിച്ച പ്രധാന വഴികളിലൊന്നായിരുന്നു കേന്ദ്രത്തിൽ ഒരു സഹകരണ മന്ത്രാലയം രൂപീകരിച്ചത്.  മോദി സർക്കാർ അമിത് ഷായെ തന്നെ അതിന്റെ മന്ത്രിയാക്കുകയും ചെയ്തു.
2011ൽ 97-ാം ഭരണഘടനാ ഭേദഗതി വഴി ഭരണഘടനയിൽ IXB ഭാഗം ഉൾപ്പെടുത്തുകയും അതിൽ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാനതല നിയമങ്ങളെ പറ്റിയുള്ള നിരവധി വ്യവസ്ഥകൾ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാൽ  97-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകൾ പ്രാദേശിക സഹകരണ സംഘങ്ങൾക്ക് ബാധകമല്ലെന്നും ബഹുസംസ്ഥാന  സഹകരണ സംഘങ്ങൾക്ക്  മാത്രമേ ബാധകമാകൂ എന്നും 2022 ഒക്ടോബറിൽ സുപ്രീം കോടതി വിധിച്ചു. സംസ്ഥാന സഹകരണ നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പ്രാദേശിക സഹകരണ സംഘങ്ങളിൽ കടന്നുകയറാൻ പദ്ധതിയിട്ടിരുന്ന ബിജെപി സർക്കാരിന് ഈ വിധി തിരിച്ചടിയായി.
97-ാം ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് 2002-ലെ ബഹുസംസ്ഥാന  സഹകരണസംഘ നിയമം ഭേദഗതി ചെയ്യുന്നതിനായി ഇപ്പോൾ ബഹുസംസ്ഥാന  സഹകരണസംഘ നിയമ (ഭേദഗതി) ബിൽ, 2022 അവതരിപ്പിച്ചു. സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നഗ്നമായ ശ്രമമാണിത്.  ഭേദഗതി ചെയ്‌ത 6-ാം വകുപ്പ് പ്രകാരം, സംഘങ്ങളുടെ പൊതുയോഗത്തിൽ പങ്കെടുത്ത് വോട്ടുചെയ്യുന്നവരിലെ മൂന്നിൽ രണ്ട് അംഗങ്ങളിൽ കുറയാത്ത ഭൂരിപക്ഷം പാസാക്കിയ പ്രമേയത്തിന്റെ പിൻബലമുള്ള ഏതൊരു സഹകരണ സംഘത്തിനും നിലവിലുള്ള ഒരു ബഹുസംസ്ഥാന  സഹകരണ സംഘത്തിൽ ലയിക്കാൻ തീരുമാനിക്കാം.  ഭേദഗതി ചെയ്ത ക്ലോസ് 13 അനുസരിച്ച്, കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ബഹുസംസ്ഥാന  സഹകരണ സംഘങ്ങളുടെ ഓഹരികൾ വീണ്ടെടുക്കാൻ കഴിയില്ല.  ഭേദഗതി ചെയ്ത 17-ാം വകുപ്പ് പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെ കേന്ദ്രസർക്കാർ നിയമിക്കും.  ഭേദഗതി ചെയ്ത ക്ലോസ് 45 അനുസരിച്ച്, കേന്ദ്ര സർക്കാരിന് സഹകരണ സംഘങ്ങളുടെ ഡയറക്ടർ ബോർഡിനെ മറികടന്ന് ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കാം.
ഈ ഭേദഗതികളെല്ലാം സംസ്ഥാനങ്ങളുടെ സഹകരണ ഘടനയിൽ ബഹുസംസ്ഥാന  സഹകരണ സംഘങ്ങളെ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. പ്രാദേശിക സഹകരണ സംഘങ്ങളെ ശ്വാസം മുട്ടിക്കാനും ശിക്ഷാ നടപടികൾ, ലയനം, ബോർഡ് ഏറ്റെടുക്കൽ, തെരഞ്ഞെടുപ്പുകളിലെ ഇടപെടലുകൾ എന്നിവയിലൂടെ സംസ്ഥാനങ്ങളിലെ മുഴുവൻ സഹകരണ ഘടനയുടെയും നിയന്ത്രണം ഏറ്റെടുക്കാനും ഇത് അനുവദിക്കും.
ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തനരഹിതമായ ബഹുസംസ്ഥാന  സഹകരണ സംഘത്തിലേക്ക് മോദി സർക്കാർ പണം നിക്ഷേപിക്കുകയും കേരളം പോലുള്ള വിദൂര സംസ്ഥാനങ്ങളിൽ പുതിയ അടിത്തറയുണ്ടാക്കാൻ അവരെ അയയ്ക്കുകയും ചെയ്യുന്നുണ്ട്.  
ഇന്ത്യയിലെ സഹകരണത്തിന്റെ ആത്മാവ് തന്നെ പ്രാദേശിക വൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.  ബാങ്കിംഗ് മേഖലയിലെ നവലിബറൽ നയങ്ങൾ ഇതിനകം തന്നെ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്.  2022ലെ നിർദിഷ്ട ബില്ലിൽ ശ്രമിച്ചതുപോലെയുള്ള കേന്ദ്രീകരണം വഴി അവയെ തുരങ്കം വയ്ക്കുകയും നശിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഉദ്ദേശം.  ഭരണഘടനാ വിരുദ്ധമായ ഈ നടപടി രാഷ്ട്രീയപരമായും നിയമപരമായും തടയാൻ സംസ്ഥാനങ്ങൾ കൈകോർക്കണം.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.