Skip to main content

കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വീൺവാക്കായി മോദിയുടെ പ്രഖ്യാപനങ്ങളിൽ എട്ടുനിലയിൽ പൊട്ടിയ നോട്ടുനിരോധനം കഴിഞ്ഞാൽ പിന്നെ റെക്കോർഡ് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനായിരിക്കും

അഞ്ചുവർഷംകൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വീൺവാക്കായി. 2016 ഫെബ്രുവരി 28-ലെ കർഷകറാലിയിലാണ് അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ലക്ഷ്യമായി ഇതു പ്രഖ്യാപിച്ചത്.

തുടർന്ന് നീതി ആയോഗ് വിശദമായ ഒരു നയരേഖ പുറപ്പെടുവിച്ചു. അതുപ്രകാരം 2004-05നും 2011-12നും ഇടയിൽ 7.5 ശതമാനം വീതം ഉയർന്ന കൃഷിക്കാരുടെ വരുമാനം 2011-12നും 2015-16നും ഇടയിൽ പ്രതിവർഷം 0.44 ശതമാനം വീതമേ വളർന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് കർഷകരുടെ വരുമാനം അഞ്ച് വർഷംകൊണ്ട് ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനം വരുന്നത്.

നീതി ആയോഗ് കണക്കുകൂട്ടാൻ ഉപയോഗിച്ച അതേ രീതിസമ്പ്രദായം തന്നെ അവലംബിക്കുകയാണെങ്കിൽ 2016-17നും 2020-21നും ഇടയിൽ കൃഷിക്കാരുടെ വരുമാനം 1.5 ശതമാനം വീതം പ്രതിവർഷം കുറയുകയാണുണ്ടായത്. മോദിയുടെ പ്രഖ്യാപനങ്ങളിൽ എട്ടുനിലയിൽ പൊട്ടിയ നോട്ടുനിരോധനം കഴിഞ്ഞാൽ പിന്നെ റെക്കോർഡ് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനായിരിക്കും.

കൃഷിക്കാരുടെ വരുമാനത്തിന് എന്താണു സംഭവിച്ചത്. ദേശീയ സ്ഥിതിവിവര കണക്ക് ഓഫീസ് (NSO) കൃഷിക്കാരുടെ വരുമാനം സംബന്ധിച്ച് സ്ഥിതി അവലോകന സർവ്വേകൾ (SAS) നടത്താറുണ്ട്. 2014ലെ SAS സർവ്വേ പ്രകാരം കൃഷിക്കാരുടെ മൊത്തം വരുമാനത്തിൽ വിളകളിൽ നിന്നുള്ള വരുമാനം 48 ശതമാനം ആയിരുന്നു. എന്നാൽ 2021-ലെ SAS സർവ്വേ പ്രകാരം അത് 37 ശതമാനമായി കുറഞ്ഞു. കാർഷിക ഇൻപുട്ടുകളുടെ വില ഉയർന്നു. ഉൽപ്പന്നങ്ങളുടെ വില ഉയർന്നില്ല. ഉൽപ്പാദനക്ഷമത വളരെ പതുക്കെയാണ് ഉയർന്നത്. അതുകൊണ്ട് കാർഷിക വരുമാനം കുറഞ്ഞു. കാർഷിക സംസ്കരണ-വിപണന മേഖലയിലേക്കുള്ള കോർപ്പറേറ്റുകളുടെയും മറ്റും കടന്നുവരുവുമൂലമായിരിക്കാം കൃഷിക്കാരുടെ ബിസിനസ് വരുമാനം 8 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറഞ്ഞത്.

അതേസമയം ശമ്പളം, കൂലിവേല എന്നിവയിൽ നിന്നുള്ള വരുമാനം 32 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. കൃഷിക്കാർ കൂടുതൽ കൂലിവേലയ്ക്കോ ശമ്പളപണിക്കോ പോകാൻ നിർബന്ധിതരായി. മൃഗപരിപാലനമാണ് കൃഷിക്കാരുടെ രക്ഷയ്ക്കായി എത്തിയത്. അതിൽ നിന്നുള്ള വിഹിതം 12 ശതമാനത്തിൽ നിന്നും 16 ശതമാനമായി ഉയർന്നു.

ബിജെപി ഈ കാർഷിക തകർച്ച സമ്മതിച്ചുതരില്ല. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കൃഷിക്കാരോടു പറഞ്ഞുനിൽക്കാൻ എന്തെങ്കിലും ചെയ്തേ തീരൂ. ഈ പശ്ചാത്തലത്തിലാണ് റേഷൻ സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപോലെ ചില മറ്റു പൊടിക്കൈകൾകൂടി നടത്താൻ കേന്ദ്ര സർക്കാർ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലെ സമ്പൂർണ്ണ പരാജയത്തിന്റെ കുറ്റസമ്മതമാണ്.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.