Skip to main content

'കേന്ദ്രം ഇഷ്ടക്കാരെ ഉൾപെടുത്താൻ ശുപാർശ ചെയ്തു' ഗുരുതര വെളിപ്പെടുത്തലുമായി സുപ്രീംകോടതി കൊളീജിയം നിർദേശം നടപ്പാവുന്നില്ല, ശുപാർശകൾ തുടർച്ചയായി നിരസിക്കുന്നു

ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം ശുപാർശകൾ തുടർച്ചയായി നിരസിക്കുന്നതിനെതിരെ സുപ്രിംകോടതിയിൽ നിന്നും രൂക്ഷമായ വിമർശനമാണ് കേന്ദ്ര സർക്കാർ ഏറ്റുവാങ്ങിയത്. ജഡ്ജി നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കൊളീജിയത്തിനു മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മോദി സർക്കാർ ശക്തമാക്കിയിരുന്നു. ഇത് കൊളീജിയം സംവിധാനവും ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനും (എൻജെഎസി) തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുകയാണ്.

ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം ശുപാർശ അംഗീകരിക്കാതെ പല പേരുകളും കൊളീജിയം പട്ടികയിൽ ഉൾപ്പെടുത്താനായി കേന്ദ്ര സർക്കാർ കോടതിയോട് ശുപാർശ ചെയ്തതായി ബെഞ്ച് വെളിപ്പെടുത്തി. കോടതി നിലപാട് കടുപ്പിച്ചതോടെ ഹൈകോടതികളിലേക്ക് കൊളീജിയം ശുപാർശ ചെയ്ത 104 എണ്ണത്തിൽ ഉടൻ തീരുമാനമെടുക്കാൻ കേന്ദ്രം നിർബന്ധിതമായിരിക്കുകയാണ്‌. നിയമനത്തിനുള്ള കൊളീജിയം ശുപാർശകൾ നടത്താതത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ. കൊളീജിയം നൽകുന്ന പേരുകൾ മടക്കി അയക്കുന്ന കേന്ദ്രം കൊളീജിയം തള്ളിയവരെ അംഗീകരിക്കാൻ നിർബന്ധം പിടിക്കുകയാണ്. രണ്ടാമതും മൂന്നാമതും ശുപാർശ ചെയ്യുന്ന പേരുകൾപോലും മടക്കി അയക്കുന്നത് ഗുരുതരമാണ്.

സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ചീഫ്ജസ്റ്റിസുമാരുടെ ഒഴിവുകളിൽ തീരുമാനമെടുക്കാത്തത് ആശങ്കാജനകമാണെന്ന് ബഞ്ച് നിരീക്ഷിച്ചു. നിയമനത്തിനുള്ള കൊളീജിയത്തിന്റെ ശുപാർശ സർക്കാർ വെച്ച് താമസിപ്പിക്കുന്നത് നിയമിക്കാനുള്ള ജഡ്ജിമാരുടെ കാര്യത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടെന്ന തോന്നലുണ്ടാക്കുമെന്നും ഇത് അസ്വീകാര്യമാണെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ജഡ്ജി നിയമനത്തിൽ കൊളീജിയമാണ് രാജ്യത്ത് നിലവിലുള്ള നിയമമെന്നും അത് പാലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ബെഞ്ച് കടുത്ത ഭാഷയിൽ താക്കീത് ചെയ്തതോടെ കേന്ദ്രത്തിന് നിലപാട് മാറ്റേണ്ടിവന്നു. അഭിഭാഷകരെ ജഡ്ജി സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ അവരുടെ നിലപാടുകളുടെ അടിസ്ഥാനത്തിൽ മാത്രം വിയോജിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ ജസ്റ്റിസ് കൃഷ്ണയ്യർ മാതൃകയാണെന്ന് കോടതി ഉദാഹരിച്ചു. അഭിഭാഷകനായിരിക്കെ കേരളത്തിൽ ഇടതു സർക്കാരിൽ മന്ത്രിയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷൻ, സർവ്വകലാശാലകൾ, ചരിത്ര ഗവേഷണ കൗൺസിലുകൾ എന്നിവക്ക് ശേഷം ജുഡിഷ്യറിയെയും കൈപിടിയിലൊതുക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ഈ നീക്കം കാണാവുന്നതാണ്.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.