Skip to main content

ഇന്ത്യൻ റെയിൽവേ സ്തംഭനാവസ്ഥയിൽ നികത്താനുള്ളത് 310,521 തസ്തികകൾ ദക്ഷിണമേഖലയിലെ പല സർവീസുകളും നിയന്ത്രിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ല

മോദി സർക്കാരിന് കീഴിൽ ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നായ ഇന്ത്യൻ റെയിൽവേയിൽ അപ്രഖ്യാപിത നിയമനനിരോധനം നിലനിൽക്കുകയാണ്. രാജ്യസഭാ രേഖകൾ അനുസരിച്ച് 3,10,521 തസ്തികകളാണ് റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്.

കോടികണക്കിന് വരുന്ന ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ തകിടം മറിക്കുന്നതിനൊപ്പം തന്നെ റെയിൽവേയുടെ പല മേഖലകളുടെയും പ്രവർത്തനം ഇതുമൂലം അവതാളത്തിലായിരിക്കുകയാണ്. 22,506 തസ്തികകളാണ് കേരളം ഉൾപ്പെടുന്ന ദക്ഷിണമേഖലാ റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്. റെയിൽവേയിലെ അപ്രഖ്യാപിത നിയമനനിരോധനം മൂലം ദക്ഷിണമേഖലയിലെ പല സർവീസുകളും താളം തെറ്റുന്ന നിലയിലാണ്. സർവീസുകൾ സജ്ജമാക്കാൻ ആവശ്യമായ ജീവനക്കാരുടെ ദൗർലഭ്യം രൂക്ഷമാകുകയാണ്.

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 1906 ഒഴിവുകളുണ്ട്. പാലക്കാട്‌ ഡിവിഷനിൽ 20% തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കുള്ള നിയമനംമാത്രമാണ്‌ അഞ്ചുവർഷത്തിനിടെ ഇവിടങ്ങളിൽ നടന്നിട്ടുള്ളത്‌. ജീവനക്കാരുടെ ദൗർലഭ്യം മൂലം ഗാർഡ്‌ ഇല്ലാതെ ഗുഡ്‌സ് വണ്ടികൾ ഓടിക്കേണ്ട നിലയിലാണ് ദക്ഷിണമേഖലാ റെയിൽവേ. മറ്റു ഡിവിഷനുകളിൽനിന്ന്‌ കമേഴ്‌സ്യൽ ജീവനക്കാരെ എത്തിച്ചാണ് ശബരി സ്‌പെഷ്യൽ ട്രെയിനുകളിലെ തിരക്ക്‌ നിയന്ത്രിക്കുന്നത്. ഇതുപോലെ പല പ്രവർത്തനങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഗതിശക്തി പദ്ധതികൾക്കായി പുതിയ ജീവനക്കാരെ എടുത്തിട്ടില്ല. ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനായി സർക്കാർതലത്തിൽ സമ്മർദം ഉണ്ടെങ്കിലും ഇതിനുവേണ്ടുന്ന ആൾബലം ഇപ്പോൾ റെയിൽവേക്ക് ഇല്ലായെന്നുള്ളത് കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രസർക്കാർ.

ദക്ഷിണമേഖലാ റെയിൽവേയ്ക്ക് പുതിയ ട്രാക്കുകൾ ഉണ്ടാക്കാൻ ഫണ്ടുകൾ അനുവദിക്കുന്നതിലെ കേന്ദ്രസർക്കാരിൻറെ വിവേചനം മുമ്പ് ചർച്ചയായിരുന്നു. കഴിഞ്ഞ ബജറ്റിൽ 13,200 കോടി രൂപ പുതിയ ലൈനുകൾ നിർമ്മിക്കുന്നതിനായി ഉത്തരമേഖലാ റെയിൽവേയ്ക്ക് വകയിരുത്തിയെങ്കിലും ദക്ഷിണമേഖലാ റെയിൽവേയ്ക്കായി വകയിരുത്തിയത് കേവലം 59 കോടി രൂപയായിരുന്നു. അതിവേഗ ട്രെയിനുകളായ വന്ദേ ഭാരത് സർവീസുകൾ പ്രഖ്യാപിച്ചതിൽ ഒന്നുപോലും കേരളത്തിന് അനുവദിച്ചിട്ടില്ലായെന്ന് സ. എ എ റഹീം എംപിക്ക് റെയിൽവേ മന്ത്രി കൊടുത്ത മറുപടിയിൽ വ്യക്തമാണ്.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.