Skip to main content

പൊതുവിതരണത്തിന് ചെലവഴിച്ച തുക

പൊതുവിതരണത്തിനായി യുഡിഎഫ് സർക്കാർ (2011-16) ചെലവഴിച്ചത് 5242 കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ എല്‍ഡിഎഫ് സർക്കാർ (2016-21) അതിലും രണ്ടിരട്ടിയിൽ മേലെയാണ് ചെലവഴിച്ചത് (10697 കോടി രൂപ). ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രണ്ടു വർഷത്തിൽ പൊതുവിരണത്തിനായി 4000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. അത് ചെലവഴിക്കുകയും ചെയ്തു.

ഉത്സവകാലങ്ങളിൽ ഒരുക്കുന്ന ചന്തകൾ വഴി മാത്രമല്ല, സപ്ലൈകോ വില്‍പ്പനശാലകള്‍ വഴി 13 ഇനം അവശ്യസാധനങ്ങള്‍ നിയന്ത്രിത വിലയ്ക്ക് എൽഡിഎഫ് സർക്കാർ നല്‍കിവരുന്നുണ്ട്. 80 ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍കടകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വിലക്കയറ്റം തടയാന്‍ 2000 കോടി രൂപയാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പൊതുവിതരണവും അതിലൂടെ വിലക്കയറ്റം നിയന്ത്രിക്കലും ഉറപ്പു വരുത്തിക്കൊണ്ടാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.