Skip to main content

തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും സംഘപരിവാറും ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്

തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും സംഘപരിവാറും ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. മണിപ്പൂരിലെ കലാപം മാസങ്ങൾ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാത്തതിന്‌ പിന്നിൽ ഏക സിവിൽകോഡ് അജൻഡയാണ്‌. തെരുവിൽ മനുഷ്യർ കൊല്ലപ്പെടുകയും വീടുകൾ ചാമ്പലാക്കുകയും കൃഷിയിടങ്ങൾ കത്തിക്കുകയും ചെയ്‌തിട്ടും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. മണിപ്പൂർ കലാപം നിയന്ത്രിക്കാത്തതിൽ ദുരുഹതയുണ്ട്. ഏക സിവിൽ കോഡിന്റെ ആസൂത്രണ കേന്ദ്രമാക്കി മണിപ്പൂരിനെ സംഘപരിവാർ മാറ്റി. ജനങ്ങളെ രണ്ട് തട്ടിലാക്കാനും ഇതിലൂടെ കഴിഞ്ഞു. കലാപത്തിന് ഭരണകൂടത്തിന്റെ പ്രത്യക്ഷ പിന്തുണയാണ് സൈന്യത്തിന്റെ നിശബ്ദതയ്ക്ക് കാരണം. മനുഷ്യർ തെരുവോരങ്ങളിൽ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി മോദി ഒരക്ഷരം പോലും ഉരിയാടുന്നില്ല.

ഇന്ത്യയുടെ വൈവിധ്യങ്ങളെ തകർക്കുന്നതാണ് ഏക സിവിൽ കോഡ്. വർഗീയമായി ധ്രുവീകരണമുണ്ടാക്കി വോട്ടുബാങ്കുകൾ രൂപീകരിക്കാനാണ് സംഘപരിവാർ ശക്തികളുടെ ലക്ഷ്യം. വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കുമ്പോൾ ഒരോ വിഭാഗങ്ങളുമായി വിശദമായ ചർച്ച വേണം. 2025ഓടെ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് നീക്കം. ബിജെപിയുടെ വർഗീയതയ്‌ക്ക്‌ ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് രാജ്യത്തിന് പ്രതീക്ഷ നൽകുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.