Skip to main content

ഓണം ആഘോഷിക്കാനാവില്ലെന്ന പ്രചരണങ്ങൾ പൊളിഞ്ഞു

ഓണം ആളുകൾക്ക്‌ സന്തോഷിക്കാനാവില്ലെന്ന പ്രചരണമാണ്‌ ഏതാനം ആഴ്‌ചകൾ മുമ്പ്‌ വരെ ചിലർ നടത്തിയത്‌. അത്തരം പ്രചരണങ്ങളിൽ പലതും പൊളിവചനങ്ങളായിരുന്നു. വറുതിയുടെയും പ്രയാസത്തിന്റെയും ഓണമായിരിക്കും ഇക്കുറിയെന്ന പ്രചരണം വിശ്വസിച്ചവർക്ക്‌ പോലും ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി.

പ്രയാസമനുഭവിക്കുന്നവർക്ക്‌ പോലും ഓണം ആഘോഷമാക്കാനുള്ള നടപടികളാണ്‌ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഐതീഹ്യത്തിൽ കേട്ടറിഞ്ഞതിനേക്കാൾ മെച്ചപ്പെട്ട രീതിയിലേക്കുള്ള പ്രയാണമാണിപ്പോൾ നടക്കുന്നത്. കേരളത്തിലെ തെരുവുകളിലും പട്ടണങ്ങളിലും ആളുകൾ ആഘോഷത്തിനായി ഇറങ്ങുകയാണ്‌. എവിടെയും സംതൃപ്‌തിയോടെയും സന്തോഷത്തോടെയും ആളുകൾ ആഘോഷിക്കുകയാണ്.

ഈ ഓണത്തിന്‌ ഉണ്ടാകില്ലെന്ന്‌ ചിലർ പ്രചരിപ്പിച്ച എല്ലാ കാര്യങ്ങളും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്‌. ഓണക്കാലത്ത്‌ ആനുകൂല്യങ്ങൾ നൽകാനായി ഖജനാവിൽ നിന്ന്‌ വിതരണം ചെയ്‌തത്‌ 18,000 കോടി രൂപയാണ്‌. മാനുഷരെല്ലാം ഒന്നുപോലെയാകണമെന്നാണ്‌ ഓണത്തിന്റെ ഐതീഹ്യം. എന്നാൽ, ലോകവും രാജ്യവും അതുപോലെയല്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുകയാണ്. ഏറ്റവുമധികം ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്‌.

ഭരണ സംവിധാനത്തിന്റെ പ്രാഥമിക കടമ ജനക്ഷേമമുറപ്പാക്കലാണ്‌. എല്ലാവരെയും ഒന്നുപോലെ കണ്ടുള്ള പ്രവർത്തനങ്ങളാണ്‌ കേരളത്തിൽ നടക്കുന്നത്‌. പൊതുവിദ്യാഭ്യാസ മേഖല ഏറെ മെച്ചപ്പെട്ടു. പണമുണ്ടെങ്കിലേ ചികിത്സിക്കാനാവൂ എന്നതിന്‌ മാറ്റം വന്നു. സ്വന്തം കിടപ്പാടം സ്വപ്‌നം കണ്ട്‌ മണ്ണടിഞ്ഞ്‌ പോയവരുണ്ട്‌. നാല്‌ ലക്ഷം കുടുംബങ്ങൾക്ക്‌ ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ നൽകിയതോടെ 16 ലക്ഷമാളുകൾ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്ന അവസ്ഥയിലെത്തി.

അതിദരിദ്രരെ പരമ ദാരിദ്ര്യത്തിൽ നിന്ന്‌ മോചിപ്പിക്കാനാണ്‌ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്‌. ഓരോ കുടുംബത്തെയും അടിസ്ഥാനമാക്കി മൈക്രോ പ്ലാൻ തയ്യാറാക്കി അതിദരിദ്രരില്ലാത്ത കേരളമാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.