Skip to main content

കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി കർഷകർക്ക് മടക്കി നൽകണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ്‌ തയ്യാറാണോ?

കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി ഈടാക്കണമെന്നാണ് കോമ്പറ്റീഷൻ കമീഷൻ ഉത്തരവ്. 622 കോടി രൂപയാണ്‌ എംആർഎഫിന്‌ പിഴയിട്ടത്‌. ഇവരടക്കം ടയർ കുത്തകകൾ കർഷകരെ വഞ്ചിച്ചതിന്‌ പിഴ ഈടാക്കി കർഷകർക്ക്‌ മടക്കിനൽകണമെന്ന് ഒരേ സ്വരത്തിൽ പറയണം. അതിനു കോൺഗ്രസ്‌ തയ്യാറാണോ?

ടയർ കമ്പനികളെ നിയന്ത്രിക്കുന്ന കോമ്പറ്റീഷൻ കമീഷൻ കൊള്ളലാഭം കൊയ്യുന്നവയുടെ വഞ്ചന കണക്കുസഹിതമാണ്‌ തുറന്നുകാട്ടിയത്‌. പ്രധാന ടയർ കമ്പനികൾ 1,788 കോടി പിഴയടയ്‌ക്കാനായിരുന്നു ഉത്തരവ്‌. അവർ അപ്പീലിനുപോയി. നാഷണൽ കമ്പനി ട്രിബൂണൽ ആ വിധി അസ്ഥിരപ്പെടുത്തി. എന്നാൽ കമീഷൻ സുപ്രീംകോടതിയെ സമീപിച്ചു.

നല്ല വരുമാനമുണ്ടായിരുന്ന റബർ മേഖലയെ തകർത്തത്‌ കോൺഗ്രസ്‌ കൊണ്ടുവന്ന ആസിയൻ കരാറാണ്‌. അരലക്ഷം കോടിയിലധികം വരുമാന നഷ്‌ടമാണ്‌ റബർ മേഖലയ്‌ക്കുണ്ടായത്‌. കരാറിന്റെ നേട്ടം കുത്തക ടയർ കമ്പനികൾക്കു മാത്രമാണ്‌. കിലോയിൽ നൂറു രൂപയുടെ കുറവുവന്നപ്പോൾ പ്രതിവർഷം 7,000 കോടിയുടെ നഷ്‌ടമാണുണ്ടാകുന്നത്‌. ആസിയൻ കരാർ മൂലം കുടുംബത്തിനും നാടിനുമുണ്ടായ നഷ്ടം മനസ്സിലാക്കണം. 22 ശതമാനത്തോളം റബർ കൃഷിയുണ്ടായിരുന്ന നാടാണിത്‌. 5,57,000 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം.

അന്നേ ആസിയൻ കരാറിന്റെ ദോഷം എൽഡിഎഫ്‌ പറഞ്ഞു. ഈ കരാർ നാണ്യവിളകളുടെ ഘാതകനാണെന്ന്‌ എൽഡിഎഫ്‌ മുന്നറിയിപ്പ്‌ തന്നിരുന്നു. കരാർ ഒപ്പിട്ടത്‌ തെറ്റാണെന്ന്‌ കോൺഗ്രസും ഒപ്പമുള്ളവരും സമ്മതിക്കുമോ? തെറ്റുതിരുത്തി കരാർ റദ്ദുചെയ്യണമെന്ന്‌ കേരളത്തിന്‌ ഒന്നിച്ച്‌ ആവശ്യപ്പെടാം.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.