Skip to main content

ജനാധിപത്യവ്യവസ്ഥയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരാവേണ്ട മാധ്യമങ്ങളെ പീഡിപ്പിക്കാനും അടിച്ചമർത്താനുമുള്ള ഗൂഢാലോചനയ്‌ക്കെതിരെ എല്ലാ ദേശസ്‌നേഹികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം

ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയെയും സഹപ്രവർത്തകൻ അമിത് ചക്രവർത്തിയെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഓൺലൈൻ മാധ്യമമായ ന്യൂസ്ക്ലിക്ക് ഓഫീസ് ഡെൽഹി പോലീസ് അടച്ചു മുദ്രവച്ചിട്ടുമുണ്ട്. ഡെൽഹിയിൽ ഇന്നുരാവിലെ മുതൽ ന്യൂസ് ക്ലിക്ക് ഓഫീസിലും അവരുമായി ബന്ധമുള്ള പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയുമായിരുന്നു. സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വീട്ടിൽ ന്യൂസ് ക്ലിക്കിലെ ഒരു ജേർണലിസ്റ്റ് താമസിക്കുന്നു എന്ന പേരിൽ സഖാവിൻറെ വീട്ടിലും പൊലീസ് ചെന്ന് ഈ യുവാവിന്റെ ലാപ് ടോപ്പും മറ്റും പിടിച്ചെടുത്തു. പൊതുപ്രവർത്തകരായ ടീസ്റ്റ സെതൽവാദ്, ശാസ്ത്രഞ്ജനായ ഡി രഘുനന്ദൻ, സാംസ്കാരികചരിത്രകാരനായ സുഹൈൽ ഹാഷ്മി എഴുത്തുകാരി ഗീത ഹരിഹരൻ എന്നിവർ അടക്കം നാല്പത്തിയാറു പേരുടെ വീടുകളിലാണ് റെയ്ഡും ചോദ്യം ചെയ്യലും നടന്നത്.
ഡെൽഹി സയൻസ് ഫോറത്തിൻറെ മുൻനിരപ്രവർത്തകരിലൊരാളായ പ്രബീർ ടെലിക്കോം മേഖല തുടങ്ങിയവയിൽ ഇന്ത്യയുടെ സ്വാശ്രയത്വത്തിനുവേണ്ടി നിരന്തരം എഴുതുന്നയാളാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ ശക്തനായ എഴുത്തുകാരനുമാണ് പ്രബീർ. സ്വതന്ത്രസോഫ്റ്റ് വെയർ പ്രസ്ഥാനത്തിൻറെ പ്രമുഖനേതാക്കളിലൊരാളുമാണ്. അദ്ദേഹത്തിൻറെ പ്രധാനപുസ്തകങ്ങൾ Enron Blowout: Corporate Capitalism and the Theft of the Global Commons, (വിജയപ്രസാദുമൊത്ത്) Uncle Sam’s Nuclear Cabin (എം കെ ഭദ്രകുമാറിനും നൈനാൻ കോശിക്കും ഒപ്പം എഴുതിയത്.) എന്നിവയാണ്.
മുഖ്യധാരാ മാധ്യമങ്ങളിൽ വരാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്ന, ഹിന്ദുരാഷ്ട്രവാദരാഷ്ട്രീയത്തിനെതിരെ നിലപാട് എടുക്കുന്ന തൊഴിലാളി-കർഷകസംഘടനകളുടെ വാർത്തകൾ നല്കുന്ന ഒരു ഓൺലൈൻ മാധ്യമമാണ് ന്യൂസ് ക്ലിക്ക്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് ഇതിൻറെ പ്രവർത്തനം തടയാൻ സർക്കാർ നോക്കുന്നത്. കർഷകസമരത്തെ പിന്തുണയ്ക്കുന്നത് ചൈനയുടെ താല്പര്യസംരക്ഷണമാണെന്നാണ് മോദി സർക്കാർ വാദിക്കുന്നത്.
മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നാക്രമണമാണിത്. ബിബിസി, ന്യൂസ്‌ലൗണ്ട്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ, കാശ്മീർ വാല, വയർ, തുടങ്ങിയ വിവിധ മാധ്യമസ്ഥാപനങ്ങളെയും അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ മോദി സർക്കാർ അന്വേഷണ ഏജൻസികളെ നിയോഗിച്ചു. പത്രസ്വാതന്ത്ര്യത്തിനോട് നരേന്ദ്ര മോദി സർക്കാരിനുള്ള നിലപാടിനെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. ലോകത്തെ 180 രാജ്യങ്ങളിൽ 161ആം സ്ഥാനത്താണ് ആർഎസ്എസ് നായകർ ഭരിക്കുന്ന ഇന്ത്യയുടെ സ്ഥിതി. ജനാധിപത്യവ്യവസ്ഥയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരാവേണ്ട മാധ്യമങ്ങളെ പീഡിപ്പിക്കാനും അടിച്ചമർത്താനുമുള്ള ഇത്തരം ആസൂത്രിത ഗൂഢാലോചനയ്‌ക്കെതിരെ ജനാധിപത്യചിന്താഗതിക്കാരായ എല്ലാ ദേശസ്‌നേഹികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.