Skip to main content

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ താറടിക്കരുത്

നിയമനക്കോഴ ഗൂഢാലോചനയിൽ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും താറടിച്ചുകാണിക്കാൻ ബോധപൂർവമായ ശ്രമം നടന്നു. നിപയെ ഫലപ്രദമായി നേരിട്ട്‌ യശസ്സോടെ നിൽക്കുന്ന ഘട്ടത്തിൽ ഇല്ലാത്ത കാര്യം കെട്ടിച്ചമയ്‌ക്കാൻ ശ്രമം നടന്നെന്ന്‌ ഇതിനകം വ്യക്തമായ്. ഗൂഢാലോചനയ്‌ക്ക്‌ പിന്നിലാരെന്ന്‌ അന്വേഷിച്ച്‌ കണ്ടത്തെട്ടെ.

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തെ കരിവാരി തേയ്‌ക്കരുത്‌. മന്ത്രിയെയും ഓഫീസിനെയും കരിവാരി തേയ്‌ക്കാൻ ശ്രമിച്ചു. എല്ലാ കാര്യങ്ങളും പുറത്തുവന്നപ്പോൾ വാർത്തയ്‌ക്ക്‌ പ്രാധാന്യമില്ലാതായി. ആദ്യം ഒന്നാം പേജിൽ വാർത്ത നൽകിയവർ യാഥാർഥ്യം പുറത്തുവന്നപ്പോൾ ഉൾപേജിലേക്ക്‌ പിൻവലിഞ്ഞു. ഭരണപക്ഷവുമായി ബന്ധമുള്ളവരാണ്‌ തട്ടിപ്പിനു പിന്നിലെന്ന കള്ളങ്ങൾ ആവർത്തിക്കുകയാണ്‌. വീഴ്‌ച തുറന്നു സമ്മതിക്കാൻ ഇപ്പോഴും മാധ്യമങ്ങൾ തയ്യാറായിട്ടില്ല.

പ്രചാരണ സംവിധാനങ്ങൾ ഏതു രീതിയിൽ ഉപയോഗിക്കപ്പെടുന്നുവെന്നു കൂടിയാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. കള്ളവാർത്തയ്‌ക്ക്‌ വലിയ പ്രാധാന്യമാണ്‌ നൽകിയത്‌. സർക്കാരിനെ മാത്രമല്ല, ഒരു നാടിനെയാകെയാണ്‌ താറടിക്കുന്നത്‌. ഇക്കാര്യത്തിൽ സ്വയം വിമർശമുണ്ടാകണം. നല്ല വിമർശങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിന്‌ സഹായകരമാണ്‌. അതിന്‌ പകരം എങ്ങനെയും ഇടിച്ചു താഴ്‌ത്തേണ്ട സർക്കാരാണെന്ന മട്ടിൽ കഥകൾ മെനയുകയാണ്‌.

മാധ്യമരംഗത്തുള്ള വിദഗ്‌ധരെ രാഷ്ട്രീയ പാർടികളുടെ ഉന്നതാധികാര സമിതിയിൽ പങ്കെടുപ്പിച്ച്‌ പ്രവർത്തനം എങ്ങനെയെന്ന്‌ ചർച്ച ചെയ്യുന്ന പതിവില്ല. കെപിസിസി യോഗത്തിൽ പിആർ വിദഗ്‌ധൻ പങ്കെടുത്തത്‌ അതിൽ നിന്നുള്ള മാറ്റമാണ്‌. ഏതു രീതിയിലുള്ള പ്രവർത്തനമാണ്‌ ആലോചിക്കുന്നതെന്നത്‌ പ്രധാനമാണ്‌. ഇല്ലാക്കഥകൾ ഉണ്ടാക്കുകയും അതിനുള്ള ആശയം കൊടുക്കുകയുമാണ്‌. ആവശ്യമായ ആളുകളെ രാഷ്ട്രീയ പാർടിയും നൽകും. അതിനായി വലിയ തോതിൽ പണം ചെലവഴിക്കും. അവരുന്നയിക്കുന്ന വിഷയം ഏറ്റെടുപ്പിക്കാനും എല്ലാ പ്രചാരണ സംവിധാനത്തെയും ഇതിന്റെ ഭാഗമാക്കി മാറ്റാനും പ്രലോഭനങ്ങൾ നിരത്തുകയാണ്‌. ഇത്‌ മാതൃകാപരമാണോയെന്ന്‌ ആലോചിക്കണം.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.