Skip to main content

മാര്‍ക്‌സിസ്റ്റുകാര്‍ മനുഷ്യ സമൂഹത്തോട് പ്രണയമുള്ളവർ

പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ വലിയ പ്രചാരണം നടന്നുവരികയാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം ഇതില്‍ പങ്കെടുക്കുന്നു എന്നതാണ് സവിശേഷത. വിലക്ക് കല്‍പ്പിച്ച പാര്‍ടികളുടെ സാധാരണ ജനങ്ങള്‍ ഈ പരിപാടിയില്‍ ആവേശത്തോടെ പങ്കടുക്കുന്നു എന്നതാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രധാന പ്രത്യേകത. സാര്‍വദേശീയ ഐക്യദാര്‍ഢ്യം തന്നെയാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. ഏത് മുന്നണിയില്‍ നില്‍ക്കുന്നവര്‍ക്കും ഒരുമിച്ചുചേര്‍ന്ന് മുന്നോട്ടുപോകാവുന്നതാണത്.

വര്‍ഗീയവാദികളേയും കോണ്‍ഗ്രസിനേയും മാത്രമെ ഒഴിച്ചുനിര്‍ത്തിയിട്ടുള്ളു. സഹകരണ മേഖലയില്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് സഹകരിക്കുന്നവരെയെല്ലാം സഹകരിപ്പിച്ച്; കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കുന്നതിനെതിരെ എല്ലാവരേയും ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് കൈകൊള്ളുന്നത്. വലിയ രീതിയില്‍ ഓരോ ജില്ലയിലും അത് നടന്നുവരികയാണ്.

മനുഷ്യ സമൂഹത്തോട് മുഴുവന്‍ പ്രണയമുള്ളവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. അല്ലാതെ ഏതെങ്കിലുമൊരു മതക്കാരോടോ വിഭാഗക്കാരോടോ ജാതിക്കാരോടോ പ്രത്യേകം മമതയോ ശത്രുതയോ ഇല്ല. രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കുന്ന ഒരു ശതമാനം വരുന്നവരാണ് രാജ്യത്തിന്റെ പരമശത്രു. ബാക്കിയുള്ളവരോട് ഐക്യപ്പെടുന്നതിനോട് ഒരുമടിയുമില്ല. മറിയക്കുട്ടി വിഷയത്തില്‍ തെറ്റ് വന്നപ്പോള്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു, അതാണ് ദേശാഭിമാനി. മറ്റേതെങ്കിലും പത്രം ഇത് ചെയ്‌തോ. തെറ്റ് പറ്റിയാല്‍ തെറ്റുപറ്റി എന്നുപറഞ്ഞ് തിരുത്തിയിട്ടുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.