Skip to main content

മലയാള മനോരമ നൽകിയ വാർത്ത വ്യാജം, നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എൽഡി എഫ് കൺവീനർ സ. ഇ പി ജയരാജൻ വക്കീല്‍ നോട്ടീസ് അയച്ചു

മലയാള മനോരമ പത്രം ഇന്നലെ (22/11/2023) പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ. രാജഗോപാല്‍ മുഖേന മലയാള മനോരമ പത്രാധിപര്‍ക്കും ലേഖഖനും എതിരെയാണ് നോട്ടീസ് അയച്ചത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും പരാതി നല്‍കി. കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ഞാനുമായി ബന്ധമുണ്ടെന്ന തരത്തില്‍ ബോധപൂര്‍വം എന്റെ പേര് ഉള്‍പ്പെടുത്തി വ്യാജവാര്‍ത്തനല്‍കിയിരിക്കുകയാണ് മനോരമ പത്രം. ഈ പ്രതികള്‍ ആരും തന്നെയോ ഞാനുമായി ബന്ധമുണ്ടെന്ന് കോടതിയിലോ അന്വേഷണ സംഘത്തിനോടോ പറഞ്ഞതായി അറിവില്ല. മാത്രമല്ല അത്തരത്തില്‍ ഒരു വിവരം അന്വേഷണ സംഘവും കോടതിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ മനോരമ വാര്‍ത്തകളെ വളച്ചൊടിച്ച് മനപ്പൂര്‍വം എനിക്കെതിരെ വാര്‍ത്ത ചമയ്ക്കുകയാണ്. വക്കീല്‍ നോട്ടീസ് ലഭിച്ച് തൊട്ടടുത്ത ദിവസം മനോരമ ഇപ്പോള്‍ നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് കാണിച്ച് തിരുത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ലെങ്കില്‍ മറ്റു നിയമനടപടികളുമായി മുന്നോട്ടുപോകും.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.