Skip to main content

ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് അനഭിലഷണീയം

ശബരിമലയിൽ കുഴപ്പമുണ്ടെന്ന് വരുത്തി ജനലക്ഷങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ് യുഡിഎഫ്. കേന്ദ്ര സർക്കാർ ഇടപെടണമെന്ന്‌ പറഞ്ഞ് യുഡിഎഫ് എം പിമാർ ഡൽഹിയിൽ സമരം ചെയ്യുന്നു. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിൽ. കോൺഗ്രസിന്റെ പ്രത്യേക അജൻഡയാണിത്. അവർക്ക് ഉപദേശങ്ങളുമായി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏജൻസി പഠിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തേക്കും തെറ്റായ സന്ദേശം നൽകുന്നു. ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് അനഭിലഷണീയമാണ്.

സർക്കാർ ആലോചന നടത്തിയില്ല, മുന്നൊരുക്കം നടത്തിയില്ല എന്നൊക്കെയാണ് പ്രചാരണം. ശബരിമല ഒരുക്കങ്ങൾക്കായി ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ നടന്നു. മറ്റ് വകുപ്പ് മന്ത്രിമാരും തനതായി യോഗം ചേർന്നു. ഒക്ടോബർ 18ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് യോഗം ചേർന്നു. ഇതെല്ലാം മറച്ചുവെക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമായിരിക്കാം. തീർഥാടനകാലം സുഗമമാക്കാൻ ഹൈക്കോടതി നിർദ്ദേശം കൂടി പാലിച്ചാണ് നടപടി സ്വീകരിക്കുന്നത്. ആവശ്യമായ ശുചിമുറി ഇല്ലെന്നാണ് പ്രചാരണം. സന്നിധാനത്തും പമ്പയിലുമടക്കം 2,350 ശുചിമുറികൾ സജ്ജീകരിച്ചു. ശുചീകരണവും മാലിന്യ സംസ്കരണവും ഒരുക്കി. ആവശ്യത്തിന് ആംബുലൻസുകൾ ഉണ്ട്. റോഡുകൾ മുഴുവൻ നേരത്തെ ഒരുക്കി.

പൊലീസ് സേനയെ കാണാനില്ലെന്ന് പറയുന്നു. 2019-20 കോവിഡ്കാലത്ത് സന്നിധാനത്തടക്കം 11,415 പൊലീസുകാരെ വിന്യസിച്ചു. കഴിഞ്ഞ വർഷം 16,076 പൊലീസുകാരെ നിയോഗിച്ചു. ഇക്കൊല്ലം 16,118 പൊലീസുകാരുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അവരിൽനിന്ന് വിട്ടുവന്നയാൾ എന്നതു കൊണ്ട് അദ്ദേഹത്തെയും അവഹേളിക്കുന്നു. തീർഥാടകരുടെ എണ്ണം വർധിച്ചതുകൊണ്ടാണ് തിരക്ക് കൂടിയത്. നിലവിൽ അവിടെ കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല. ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. കെഎസ്ആർടിസി 48,119 ട്രിപ്പുകൾ സർവീസുണ്ട്. 5,000 ചെയിൻ സർവീസും നടത്തുന്നുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.