Skip to main content

സംഘികൾ വർഗ്ഗീയത ആളിക്കത്തിക്കാൻ കള്ളം പറയുന്നതിൽ അത്ഭുതമില്ല, എന്നാൽ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ കേരള ഘടകം ആ പണി ഏറ്റെടുക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ?

സംഘികൾ വർഗ്ഗീയത ആളിക്കത്തിക്കാൻ കള്ളം പറയുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ കേരള ഘടകം ആ പണി ഏറ്റെടുക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ?

ചിത്രത്തിലുള്ളത് കോൺഗ്രസ് കേരളയുടെ ട്വീറ്റ് ആണ്. അയ്യനെ തൊഴാൻ മല ചവിട്ടുന്ന കുഞ്ഞുങ്ങളോടുള്ള കേരള സർക്കാരിൻ്റെ ക്രൂരതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു ചിത്രം സംഘികളുടെ കടിച്ചാൽ പൊട്ടാത്ത നുണയാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. കുട്ടിയെ ബസിൽ വിട്ട് എന്തോ വാങ്ങാൻ വേണ്ടി ബസിൽ നിന്ന് ഇറങ്ങിയ അച്ഛനെ കാണാതെ ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ കരയുന്ന കുട്ടിയുടേതാണു ചിത്രം. ഏതാനും സെക്കന്റുകൾകൂടി ഈ വീഡിയോയിൽ മുന്നോട്ടു പോയാൽ കുട്ടിയെ സമാധാനിപ്പിക്കുന്ന പൊലീസിനെ കാണാം. തിരിച്ചുവരുന്ന അച്ഛനെ കണ്ട് അപ്പാ എന്നു വിളിക്കുന്ന കുട്ടിയെ കേൾക്കാം. അതുകഴിഞ്ഞാൽ കുട്ടി പൊലീസിനുകാരനു റ്റാറ്റ പറയുന്നതും കാണാം. ഇതൊക്കെ മുറിച്ചുമാറ്റി കരയുന്ന കുട്ടിയുടെ ഒരു സ്റ്റിൽ മാത്രം ഇട്ടത് എന്തിനു വേണ്ടിയാണെന്ന് ഏതൊരാൾക്കും മനസിലാകും.

തെരഞ്ഞെടുപ്പ് അടുക്കുകയാണ്. 2019-ലെ പോലെ കോൺഗ്രസിനും ബിജെപിക്കും ശബരിമല ഒരു സുവർണ്ണാവസരമാക്കണം. അതിനുവേണ്ടിയുള്ള പ്രചാരണങ്ങൾ അവരുടെ നേതാക്കൾ മാത്രമല്ല മനോരമ, മാതൃഭൂമി, കേരളകൗമുദി തുടങ്ങിയ മാധ്യമങ്ങളും ആരംഭിച്ചുകഴിഞ്ഞു. ആ പത്രങ്ങളൊന്നു നോക്കിയാൽ ശബരിമലയിൽ തിക്കിലുംതിരക്കിലുംപെട്ട് അപകടം അവരെല്ലാം ആഗ്രഹിക്കുന്നുവെന്നു വ്യക്തമാണ്.

മനോരമയുടെ കല്ലുവെച്ചാൽ കുരുക്കാത്ത നുണ എല്ലാ സീമകളും ലംഘിക്കുന്നതാണ്. ശബരിമലയിൽ 615 പൊലീസുകാർ, നവകേരള സദസ്സിന് 2200 പൊലീസുകാർ. എവിടെന്നു കിട്ടി ഇവർക്ക് ഈ കണക്ക്? മാധ്യമപ്രവർത്തനമെന്ന തൊഴിലിന് ഇത്തരം വാർത്തകൾ നാണക്കേടാണ്. രാഷ്ട്രീയമായി വിമർശിച്ചോളൂ. പക്ഷേ, ഇതുപോലെ നുണകൾ പ്രൊപ്പഗണ്ട ആക്കരുത്. ശബരിമലയ്ക്കുള്ള റൂട്ടും മാപ്പുമെല്ലാം കൃത്യം. പക്ഷേ, 70000-ലേറെ ആളുകളെ ദിനവും എങ്ങനെ ദർശനത്തിനു കയറ്റാം എന്നതുകൂടി പറയ്.

ഏതായാലും വടക്കേ ഇന്ത്യ മുഴുവൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ശബരിമലയോടു ബന്ധപ്പെട്ടു സൃഷ്ടിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയഭ്രാന്ത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഞാൻ കണ്ട ഒരു പോസ്റ്റിൽ രണ്ട് ചിത്രങ്ങളാണു കൊടുത്തിരിക്കുന്നത്. അയ്യപ്പന്മാർ തിങ്ങിനിറഞ്ഞ കെഎസ്ആർടിസി ബസ് ഒരുവശത്തും ഹജ്ജ് യാത്രക്കാരെ കൊണ്ടുപോകുന്ന സൗകര്യങ്ങളുള്ള ബസിന്റെ ഉൾവശം മറ്റൊന്ന്. വർഗ്ഗീയ ധ്രുവീകരണത്തിന് എന്തൊക്കെ അവസരങ്ങൾ ഉപയോഗിക്കാനാകുമോ അതിനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ബിജെപിയുടേത്. കേരളത്തിൽ അവരെ സംബന്ധിച്ചിടത്തോളം ശബരിമല രാമജന്മഭൂമി പോലെ ധ്രുവീകരണത്തിന് ഒരു ഉപകരണമാക്കാനാണു ശ്രമം. ഇതിൽ കോൺഗ്രസ് എന്തിനു പങ്കുചേരണം?

ശബരിമലയിൽ പൊലീസ് ജാഗ്രത വർദ്ധിപ്പിച്ചാൽ മാത്രം പോരാ. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനുവേണ്ടി പടച്ചുവിടുന്ന ഇത്തരം അസത്യപ്രചാരണങ്ങൾക്കെതിരെയും ജാഗ്രത പുലർത്തേണ്ടതുണ്ട്. ശബരിമലയിലെ ബസിൽ നിന്നു കരയുന്ന കുട്ടിയുടെ ചിത്രം സംബന്ധിച്ച് ബിജെപിയുടെ ശുദ്ധനുണകൾ പ്രചരിപ്പിക്കുന്ന പല ട്വീറ്റുകൾക്കും മറുപടികളടക്കം നൽകി പൊലീസിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ട് ഫാക്ട് ചെക്കിംഗിൽ പ്രാവീണ്യനായ മുഹമ്മദ് സുബൈദർ പലവട്ടം ട്വീറ്റ് ചെയ്യുന്നതു വായിച്ചു.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.