Skip to main content

യുഡിഎഫ് നിലപാട് കേരളത്തിന് എതിര്

സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങുന്നതിൽപ്പോലും യുഡിഎഫ് വേർതിരിവും രാഷ്ട്രീയവും കാണിക്കുകയാണ്. കേരളത്തിന്‌ അർഹതപ്പെട്ട ധനവിഹിതം നൽകാത്തതിൽ കേന്ദ്രധനമന്ത്രിക്ക്‌ ഒന്നിച്ച്‌ നിവേദനം കൊടുക്കാൻ തീരുമാനിച്ച ശേഷം യുഡിഎഫ് എംപിമാർ പിൻമാറി. കേരളത്തിന്റെ താൽപ്പര്യം ഉയർത്തിപ്പിടിക്കാൻ യുഡിഎഫ് തയ്യാറായില്ല. കേരളത്തിനെതിരായ നിലപാടാണ്‌ അവർ സ്വീകരിക്കുന്നത്‌.

കേന്ദ്രത്തിന്റെ ധനകാര്യ മാനേജ്‌മെന്റ്‌ കേരളത്തിന്‌ എതിരാണ്‌. ഓരോ വർഷവും അർഹതപ്പെട്ട നികുതിവിഹിതം കുറയ്‌ക്കുകയാണ്‌. കേന്ദ്രം പിരിച്ചെടുക്കുന്നതിന്റെ 46 ശതമാനമാണ് കേരളത്തിന് തന്നത്. ഇതും വീണ്ടും കുറച്ചു. ഇപ്പോൾ 29 ശതമാനം വരെയായി. അതേ സമയം 76 ശതമാനം വരെ ലഭിക്കുന്ന സംസ്ഥാനങ്ങളുണ്ട്. ദേശീയപാതയ്‌ക്ക്‌ ഭൂമി ഏറ്റെടുത്ത് കൊടുത്തതിന്റെ കടവും സംസ്ഥാനത്തിന്റെ ബാധ്യതയിൽപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക ആസൂത്രണവും വിനിയോഗവും കൃത്യമാണ്. സഞ്ചിതകടം കുറഞ്ഞുവരികയാണ്. ഇത് കേന്ദ്ര ഏജൻസികൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിച്ചു. വിലക്കയറ്റവും നിയന്ത്രിക്കാൻ കഴിയുന്നു. ഇക്കാര്യത്തിൽ രാജ്യത്ത് നാം ഒന്നാമതാണ്. മൂന്ന് ലക്ഷം പേർക്ക് കൂടി വീട് കിട്ടുമ്പോൾ എല്ലാവർക്കും വീടുള്ള സംസ്ഥാനമായി കേരളം മാറും. ഇത്തരം കാര്യങ്ങൾ നമ്മുടെ ധനവിനിയോഗത്തിലെ മികവിനെയാണ്‌ കാണിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.