Skip to main content

യുഡിഎഫ് നിലപാട് കേരളത്തിന് എതിര്

സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങുന്നതിൽപ്പോലും യുഡിഎഫ് വേർതിരിവും രാഷ്ട്രീയവും കാണിക്കുകയാണ്. കേരളത്തിന്‌ അർഹതപ്പെട്ട ധനവിഹിതം നൽകാത്തതിൽ കേന്ദ്രധനമന്ത്രിക്ക്‌ ഒന്നിച്ച്‌ നിവേദനം കൊടുക്കാൻ തീരുമാനിച്ച ശേഷം യുഡിഎഫ് എംപിമാർ പിൻമാറി. കേരളത്തിന്റെ താൽപ്പര്യം ഉയർത്തിപ്പിടിക്കാൻ യുഡിഎഫ് തയ്യാറായില്ല. കേരളത്തിനെതിരായ നിലപാടാണ്‌ അവർ സ്വീകരിക്കുന്നത്‌.

കേന്ദ്രത്തിന്റെ ധനകാര്യ മാനേജ്‌മെന്റ്‌ കേരളത്തിന്‌ എതിരാണ്‌. ഓരോ വർഷവും അർഹതപ്പെട്ട നികുതിവിഹിതം കുറയ്‌ക്കുകയാണ്‌. കേന്ദ്രം പിരിച്ചെടുക്കുന്നതിന്റെ 46 ശതമാനമാണ് കേരളത്തിന് തന്നത്. ഇതും വീണ്ടും കുറച്ചു. ഇപ്പോൾ 29 ശതമാനം വരെയായി. അതേ സമയം 76 ശതമാനം വരെ ലഭിക്കുന്ന സംസ്ഥാനങ്ങളുണ്ട്. ദേശീയപാതയ്‌ക്ക്‌ ഭൂമി ഏറ്റെടുത്ത് കൊടുത്തതിന്റെ കടവും സംസ്ഥാനത്തിന്റെ ബാധ്യതയിൽപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക ആസൂത്രണവും വിനിയോഗവും കൃത്യമാണ്. സഞ്ചിതകടം കുറഞ്ഞുവരികയാണ്. ഇത് കേന്ദ്ര ഏജൻസികൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിച്ചു. വിലക്കയറ്റവും നിയന്ത്രിക്കാൻ കഴിയുന്നു. ഇക്കാര്യത്തിൽ രാജ്യത്ത് നാം ഒന്നാമതാണ്. മൂന്ന് ലക്ഷം പേർക്ക് കൂടി വീട് കിട്ടുമ്പോൾ എല്ലാവർക്കും വീടുള്ള സംസ്ഥാനമായി കേരളം മാറും. ഇത്തരം കാര്യങ്ങൾ നമ്മുടെ ധനവിനിയോഗത്തിലെ മികവിനെയാണ്‌ കാണിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.