Skip to main content

കണ്ണൂർ വിമാനത്താവള വികസന വിഷയത്തിൽ കേന്ദ്രത്തിന്റെ രാഷ്‌ട്രീയക്കളി അവസാനിപ്പിക്കണം

കണ്ണൂർ വിമാനത്താവള വികസന വിഷയത്തിൽ കേന്ദ്രത്തിന്റെ രാഷ്‌ട്രീയക്കളിയും അവഗണനയും അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്ക് കത്തയച്ചു. ഇക്കാര്യത്തിൽ പാർലമെന്റിൽ കേന്ദ്രം നൽകിയ വിചിത്രമറുപടിയുടെ വെളിച്ചത്തിലാണിത്‌. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവിയില്ലെന്ന പേരിൽ, ഇവിടെനിന്ന്‌ സർവീസ്‌ നടത്താൻ വിദേശ വിമാന കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകുന്നില്ല. എന്നാൽ കണ്ണൂരിനുശേഷം ആരംഭിച്ച ഗോവ മോപ്പയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ ഈ പദവിയില്ലെങ്കിലും അന്താരാഷ്ട്ര സർവീസ്‌ ആരംഭിക്കുവാൻ ഒമാൻ എയറിന് കേന്ദ്രം അനുമതി നൽകി.

ഗോവയിലെ ദാബോലിം വിമാനത്താവളത്തിൽനിന്ന്‌ നടത്തിവന്നിരുന്ന സർവീസുകൾ ആണ് മോപ്പയിലേയ്‌ക്ക്‌ മാറ്റിയത്‌. എത്തിഹാദ് എയർലൈൻസ് ജയ്‌പുരിൽനിന്ന്‌ നടത്തിവന്നിരുന്ന സർവീസുകൾ കണ്ണൂരിലേക്ക് മാറ്റാൻ നേരത്തെ അപേക്ഷ നൽകിയിയെങ്കിലും കേന്ദ്രം നിരസിച്ചിരുന്നു. ഈ ഇരട്ടത്താപ്പ്‌ ചൂണ്ടിക്കാട്ടിയാണ്‌ ഡിസംബർ നാലിന്‌ രാജ്യസഭയിൽ ബ്രിട്ടാസ്‌ ചോദ്യം ഉന്നയിച്ചത്‌. ഒമാനുമായി ഒപ്പിട്ട കരാറിൽ ഗോവയ്‌ക്ക്‌ മൊത്തത്തിലാണ് ഈ പദവി നൽകിയിരിക്കുന്നതെന്നും കേരളത്തിന്റെ കാര്യമെടുത്താൽ അപ്രകാരം പറ്റില്ലെന്നുമാണ്‌ കേന്ദ്രം പ്രതികരിച്ചത്‌.

ഇത്‌ വസ്‌തുതവിരുദ്ധമാണെന്ന്‌ വ്യോമയാന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. ഒമാനുമായി 1995-ൽ ഇന്ത്യ ഒപ്പു വെച്ച കരാറിലൊന്നും ഏതെങ്കിലും സംസ്ഥാനത്തിന് മൊത്തമായി ഈ പദവി നൽകുന്നതിനെക്കുറിച്ച് പറയുന്നില്ല. വിമാനത്താവള അടിസ്ഥാനത്തിൽ മാത്രമേ ഈ പദവി നൽകുവാൻ കഴിയൂ എന്നും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ഈ പദവിയുള്ള സ്ഥലങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളതിലും ഗോവയുടെ പേരല്ല, മറിച്ച് ദാബോലിം വിമാനത്താവളത്തിന്റെ പേരാണുള്ളതെന്ന്‌ സ. ജോൺ ബ്രിട്ടാസ് എംപി കത്തിൽ ചൂണ്ടിക്കാട്ടി

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.