Skip to main content

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസൃഷ്ടി

വെട്ടിക്കുറച്ച തുകയിൽനിന്ന്‌ 3140 കോടി കടമെടുക്കാൻ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദത്തിനൊടുവിൽ. സംസ്ഥാനത്തിന്‌ അർഹമായ മുഴുവൻ വിഹിതവും നൽകിയെന്നും കണക്ക്‌ നൽകാത്തതിനാലാണ്‌ തുക നൽകാത്തതെന്നും പറഞ്ഞ്‌ സ്വന്തം നടപടിയെ ന്യായീകരിച്ച കേന്ദ്ര സർക്കാരാണ്‌ ഒടുവിൽ വഴങ്ങുന്നത്‌. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ വാദം ശരിയെന്നാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ്‌ കേന്ദ്ര സർക്കാർ നടപടിയെന്നതും ശ്രദ്ധേയം. ഇത്തരം വായ്‌പകളെ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കാൻ പാടില്ലെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. അതിനാൽ ഈ തുക അടുത്തവർഷത്തെ കടമെടുപ്പു പരിധിയിൽനിന്ന്‌ കുറയ്‌ക്കുന്നത്‌ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.

കിഫ്‌ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്‌പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കിയാണ്‌ കേരളത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ചത്‌. കിഫ്‌ബിയും പെൻഷൻ കമ്പനിയും ഇതുവരെ എടുത്ത വായ്‌പകളെല്ലാം മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറയ്‌ക്കുക എന്ന അസാധാരണ നടപടിയാണ്‌ കേന്ദ്രത്തിൽനിന്നുണ്ടായത്‌. ഇതിൽ ഈ വർഷം വെട്ടിക്കുറച്ച നടപടിയാണ്‌ ഇപ്പോൾ ഒരു വർഷത്തേക്ക്‌ നീട്ടിവച്ചത്‌.

അതേസമയം, കേന്ദ്ര സർക്കാർ എടുക്കുന്ന ഓഫ്‌ ബജറ്റ്‌ വായ്‌പ കേന്ദ്രത്തിന്റെ കടമായി കണക്കാക്കുന്നില്ല. വർഷം മൂന്നുമുതൽ അഞ്ചു ലക്ഷം കോടിവരെയാണ്‌ കേന്ദ്രം ഇത്തരത്തിൽ വായ്‌പ എടുക്കുന്നത്‌. ഇക്കാര്യം സംസ്ഥാനം പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനമാണ്‌ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കടമെടുപ്പു പരിധി. കേരളം മൂന്നു ശതമാനത്തിൽ ഒതുങ്ങണമെന്ന്‌ വാശിപിടിക്കുന്ന കേന്ദ്ര സർക്കാരാകട്ടെ നാലും അഞ്ചും ശതമാനമാണ്‌ എല്ലാ വർഷവും കടമെടുക്കുന്നത്‌. 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.