Skip to main content

കോട്ടയം വടവാതൂർ MRF, കളമശേരി അപ്പോളോ ടയേഴ്‌സ്‌ എന്നീ ഫാക്‌ടറികളിലേക്ക്‌ സംയുക്ത കർഷക സംസ്ഥാന സമിതി മാർച്ച് നടത്തി

കോട്ടയം വടവാതൂർ MRF, കളമശേരി അപ്പോളോ ടയേഴ്‌സ്‌ എന്നീ ഫാക്‌ടറികളിലേക്ക്‌ ഉജ്വല മാർച്ചുമായി സംയുക്ത കർഷക സംസ്ഥാന സമിതി. MRF മാർച്ചും ഉപരോധവും കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി സ. വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കളമശേരി അപ്പോളോ ടയേഴ്‌സിലേക്ക്‌ നടന്ന മാർച്ച്‌ സംയുക്ത കർഷക സംസ്ഥാനസമിതി ചെയർമാൻ സ. സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്‌തു.

ടയർ കമ്പനികൾക്ക്‌ കോംപറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ(സിസിഐ) പിഴയിട്ട 1,788 കോടി രൂപ കർഷകർക്ക്‌ വീതിച്ച്‌ നൽകുക, റബറിന്‌ 300 രൂപ തറവില നിശ്‌ചയിച്ച്‌ കേന്ദ്രസർക്കാർ സംഭരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ഉപരോധം. ടയർ കമ്പനികൾ കർഷകരിൽനിന്ന്‌ കൊള്ളയടിച്ച പണം മുഴുവൻ തിരികെ കർഷകരിലേക്ക്‌ എത്തിക്കുന്നത്‌ വരെ പ്രക്ഷോഭങ്ങൾ തുടരാനാണ്‌ തീരുമാനം.

ക്രോസ്‌ പ്ലൈ ഇനം ടയറുകൾക്ക്‌ സംഘടിതമായി വിലകൂട്ടാൻ ശ്രമിച്ചതിന്‌ എംആർഎഫിന്‌ 622 കോടി, അപ്പോളോയ്‌ക്ക്‌ 425 കോടി, സിയറ്റിന്‌ 252 കോടി, ജെ കെ ടയേഴ്‌സിന്‌ 309 കോടി, ബിർളയ്‌ക്ക്‌ 178 കോടി, ആത്‌മ സംഘടനയ്‌ക്ക്‌ 60 ലക്ഷം എന്നിങ്ങനെയാണ്‌ സിസിഐ പിഴയിട്ടത്‌. ഇത്‌ കർഷകർക്ക്‌ ലഭ്യമാക്കുകയാണ്‌ സമരത്തിന്റെ ലക്ഷ്യം.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.