Skip to main content

മണിപ്പുരിൽ അക്രമികളെ നിലയ്‌ക്കുനിർത്താൻ ചെറുവിരൽ അനക്കാത്ത ഉന്നതസ്ഥാനീയൻ നാല്‌ വോട്ടിനായി നടത്തുന്ന സൗഹാർദനീക്കങ്ങൾ ഏവർക്കും തിരിച്ചറിയാനാകും

മണിപ്പുരിൽ അക്രമികളെ നിലയ്‌ക്കുനിർത്താൻ ചെറുവിരൽ അനക്കാത്ത ഉന്നതസ്ഥാനീയൻ നാല്‌ വോട്ടിനായി നടത്തുന്ന സൗഹാർദനീക്കങ്ങൾ ഏവർക്കും തിരിച്ചറിയാനാകും. സൗഹാർദം അതിന്‌ ഉതകുന്ന നടപടികൾ സ്വീകരിച്ചാകണം. എല്ലാ ശത്രുതയും മനസ്സിൽവച്ചും ക്രൂരകൃത്യങ്ങൾക്ക്‌ കൂട്ടുനിന്നും ഇരകളോട്‌ സൗഹൃദഭാവം നടിച്ച്‌ ചെന്നാൽ അത്‌ വിലപ്പോകില്ല.

മണിപ്പുരിൽ ക്രൈസ്തവ വിശ്വാസികൾ ജീവിക്കേണ്ടെന്ന നിലപാടാണ്‌ സംഘപരിവാർ സ്വീകരിച്ചത്‌. പലസ്‌തീനിൽ സയണിസ്‌റ്റുകൾ നടത്തിയതും സമാനമായ ആക്രമണമാണ്‌. ആക്രമണങ്ങൾക്കെതിരെ ഇന്ത്യയിലെ ക്രൈസ്‌തവ സഭകളും വലിയതോതിൽ പ്രതിഷേധിച്ചു. പുതുവർഷത്തെ വരവേൽക്കുമ്പോൾ ഇതെല്ലാം നമ്മുടെ മനസ്സിൽ ഉയർന്നുനിൽക്കണം.

ആയിരക്കണക്കിന്‌ കുഞ്ഞുങ്ങളെ ഇസ്രയേൽ കൊന്നൊടുക്കിയ ബെത്‌ലഹേമിൽ ഇത്തവണ ക്രിസ്‌മസ്‌ ആഘോഷം വേണ്ടെന്ന്‌ അവിടെയുള്ള ക്രൈസ്‌തവ സഭകൾ തീരുമാനിച്ചു. കൂട്ടക്കൊലയുടെ സാഹചര്യത്തിൽ ക്രിസ്മസ്‌ പഴയപോലെ ആഘോഷിക്കാനാകില്ലെന്ന് പോപ്പും പറഞ്ഞു. ഇത്‌ ലോകത്തിന്റെ പൊതുവികാരമാണ്‌. നമ്മുടെ രാജ്യം ഇസ്രയേലിന്‌ ഒപ്പമാണെന്ന്‌ ഗാസയിൽ ആക്രമണം തുടങ്ങിയ ഉടൻ പ്രധാനമന്ത്രി നടത്തിയ പ്രതികരണത്തിലൂടെ വ്യക്തമായി. ഇത്‌ നാടിനെ അപമാനത്തിലാഴ്‌ത്തി.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.