Skip to main content

ഇഡിയുടെത് രാഷ്ട്രീയ നീക്കം, ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും

കിഫ്ബിയിൽ വീണ്ടും സമൻസ് അയച്ചതിലൂടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഒരു രാഷ്ട്രീയ നീക്കമാണ് നടത്തിയിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സമയവും സൗകര്യവും നോക്കി നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകും. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകിയ സ്ഥാപനമായ കിഫ്ബിയെ തകർക്കലാണ് അവരുടെ ലക്ഷ്യം.

അന്വേഷണ എജൻസി ഒരു കാര്യം ചോദിക്കുന്നതിന് മറുപടി നൽകുന്നതിൽ അഭിമാനപ്രശ്നം ഒന്നും ഇല്ല. എന്നാൽ ആദ്യം അയച്ച ആ നോട്ടീസിൽ അവർക്ക് നമ്മേകുറിച്ചുള്ള എല്ലാവിവരവും അറിയണം. അത് എന്തിന് എന്ന് അറിയണ്ടേ? പൗരന്റെ സ്വകാര്യത എന്നതുണ്ടല്ലോ. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. കോടതി പറഞ്ഞതും ഇങ്ങനെ വട്ടം ചുറ്റിയുള്ള അന്വേഷണം വേണ്ടെന്നാണ്. അന്വേഷണം മസാല ബോണ്ട് സംബന്ധിച്ചാണെന്ന് ഒന്നരവർഷത്തിന് ശേഷമാണെന്ന് ഇഡി മറുപടി പറയുന്നത്. മസാല ബോണ്ടിന്റെ അധികാരി റിസർവ് ബാങ്ക് ആണ്. അതേകുറിച്ച് റിസർവ് ബാങ്ക് കോടതിയിൽ മറുപടി കൊടുത്തിട്ടുള്ളതുമാണ്.

പ്രതിപക്ഷത്തെ ഒതുക്കാനുള്ള മോദിയുടെ രാഷ്രടീയ നീക്കത്തിന്റെ ഭാഗമാണ് ഇന്ന് ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ഇഡി കേസുകൾ. കേരളത്തിലെ കോൺഗ്രസുകാർക്ക് മാത്രമാണ് ആ ബോധമില്ലാത്തത്. തിരഞ്ഞെടുപ്പിൽ തുത്തുവാരാൻ പോകുകയാണെന്ന് പറയുമെങ്കിൽ മോദിക്ക് ഉള്ളിൽ വലിയ ഭയമാണെന്നും അങ്ങിനെ വിറളി പിടിച്ചാണ് പ്രതിയോഗികൾക്കെതിരെ അന്വേഷണ എജൻസികളെ ഉപയോഗിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.