Skip to main content

ഇഡിയുടെത് രാഷ്ട്രീയ നീക്കം, ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും

കിഫ്ബിയിൽ വീണ്ടും സമൻസ് അയച്ചതിലൂടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഒരു രാഷ്ട്രീയ നീക്കമാണ് നടത്തിയിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സമയവും സൗകര്യവും നോക്കി നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകും. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകിയ സ്ഥാപനമായ കിഫ്ബിയെ തകർക്കലാണ് അവരുടെ ലക്ഷ്യം.

അന്വേഷണ എജൻസി ഒരു കാര്യം ചോദിക്കുന്നതിന് മറുപടി നൽകുന്നതിൽ അഭിമാനപ്രശ്നം ഒന്നും ഇല്ല. എന്നാൽ ആദ്യം അയച്ച ആ നോട്ടീസിൽ അവർക്ക് നമ്മേകുറിച്ചുള്ള എല്ലാവിവരവും അറിയണം. അത് എന്തിന് എന്ന് അറിയണ്ടേ? പൗരന്റെ സ്വകാര്യത എന്നതുണ്ടല്ലോ. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. കോടതി പറഞ്ഞതും ഇങ്ങനെ വട്ടം ചുറ്റിയുള്ള അന്വേഷണം വേണ്ടെന്നാണ്. അന്വേഷണം മസാല ബോണ്ട് സംബന്ധിച്ചാണെന്ന് ഒന്നരവർഷത്തിന് ശേഷമാണെന്ന് ഇഡി മറുപടി പറയുന്നത്. മസാല ബോണ്ടിന്റെ അധികാരി റിസർവ് ബാങ്ക് ആണ്. അതേകുറിച്ച് റിസർവ് ബാങ്ക് കോടതിയിൽ മറുപടി കൊടുത്തിട്ടുള്ളതുമാണ്.

പ്രതിപക്ഷത്തെ ഒതുക്കാനുള്ള മോദിയുടെ രാഷ്രടീയ നീക്കത്തിന്റെ ഭാഗമാണ് ഇന്ന് ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ഇഡി കേസുകൾ. കേരളത്തിലെ കോൺഗ്രസുകാർക്ക് മാത്രമാണ് ആ ബോധമില്ലാത്തത്. തിരഞ്ഞെടുപ്പിൽ തുത്തുവാരാൻ പോകുകയാണെന്ന് പറയുമെങ്കിൽ മോദിക്ക് ഉള്ളിൽ വലിയ ഭയമാണെന്നും അങ്ങിനെ വിറളി പിടിച്ചാണ് പ്രതിയോഗികൾക്കെതിരെ അന്വേഷണ എജൻസികളെ ഉപയോഗിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.