Skip to main content

ലോകത്തെ ചലനങ്ങൾ മനസ്സിലാക്കി പുതിയ വെല്ലുവിളികളെ നേരിടുന്നതിന് മാർക്സിസത്തെ വികസിപ്പിക്കുന്നതായിരുന്നു ലെനിന്റെ ഇടപെടലുകൾ

കലയെയും സാഹിത്യത്തേയും സംബന്ധിച്ച ലെനിന്റെ കാഴ്ചപ്പാടുകൾ പ്രസിദ്ധമാണ്. മനുഷ്യസമൂഹം ആർജിച്ച എല്ലാ വിജ്ഞാനങ്ങളും മനുഷ്യസമൂഹത്തിന്റേതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനാൽ അവ സംരക്ഷിക്കപ്പെടണം. ഇന്നത്തെക്കാലത്തേക്കുവേണ്ടത് സ്വീകരിക്കുകയും വേണം. പഴയതെല്ലാം നിരാകരിക്കുകയെന്ന ഫ്യൂച്ചറിസ്റ്റുകളുടെ വാദത്തെ അദ്ദേഹം ശക്തമായി എതിർത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ലെനിന്റെ അടയാളങ്ങളുണ്ട്. മൂന്നാംലോക രാജ്യങ്ങളുടെ വിമോചനത്തെ സംബന്ധിച്ച ഒരു തീസിസ് തന്നെ ലെനിൻ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടി സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ ദേശീയപ്രസ്ഥാനവുമായി ചേർന്ന് സ്വന്തമായ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യവും ലെനിൻ എടുത്തുപറഞ്ഞു. തിലകനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ നടന്ന തൊഴിലാളി പണിമുടക്കുകളെ വിലയിരുത്തിക്കൊണ്ട് ഇന്ത്യൻ തൊഴിലാളിവർഗത്തിന് പ്രായപൂർത്തിയായി എന്നും ലെനിൻ വിലയിരുത്തുകയുണ്ടായി.

ലോകത്തെ ചലനങ്ങൾ മനസ്സിലാക്കി പുതിയ വെല്ലുവിളികളെ നേരിടുന്നതിന് മാർക്സിസത്തെ വികസിപ്പിക്കുന്നതു കൂടിയായിരുന്നു ലെനിന്റെ ഇടപെടലുകൾ. റഷ്യൻ വിപ്ലവത്തിന് അദ്ദേഹം നൽകിയ നേതൃത്വവും അനുഭവവും വിപ്ലവ പ്രസ്ഥാനത്തിന് ഇന്നും മുതൽക്കൂട്ടാണ്. അതുകൊണ്ടാണ് മാർക്സിസം ലെനിന്റെ കാലശേഷം മാർക്സിസം ലെനിനിസം എന്ന പേരിൽ അറിയപ്പെടുന്ന നിലയുണ്ടായത്. 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.