Skip to main content

കുറ്റം ചെയ്‌തില്ലെങ്കിൽ എന്തുവന്നാലും തലയുയർത്തി നേരിടാൻ കഴിയും

കുറ്റം ചെയ്‌തില്ലെങ്കിൽ എന്തുവന്നാലും അതിനെ തലയുയർത്തി നേരിടാൻ കഴിയും. പണത്തിന്റെ പിന്നാലെ പോകാനുള്ള ത്വര കാണിച്ചാൽ മനഃസമാധാനം നഷ്ടപ്പെടും. മന്ത്രിസഭയ്‌ക്കും ഞങ്ങൾക്കെല്ലാവർക്കും ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയും. കേരളത്തിൽ വിവിധ മേഖലകളിൽ വലിയ പണം ചെലവിടാൻ വരുന്നവരുണ്ട്‌. അവർ മറ്റു ചില സംസ്ഥാനങ്ങളിൽ പോകുമ്പോൾ ആദ്യം കമീഷൻ ഉറപ്പിക്കും. അത്തരം കമീഷന്റെ ഏർപ്പാടില്ലാത്ത സംസ്ഥാനമാണ്‌ കേരളം. സേവനം എന്നാൽ ജനങ്ങളെ സേവിക്കലാണ്‌. ഇക്കാര്യത്തിൽ വഴിവിട്ട നടപടികൾ ഉണ്ടാകരുത്‌. രാജ്യത്ത്‌ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര്‌ കേരളത്തിനുണ്ട്‌. എന്നാൽ, അതുകൊണ്ട്‌ നാം തൃപ്‌തരല്ല. ചില തലങ്ങളിലെങ്കിലും അഴിമതിയുണ്ട്‌. അത്‌ തീർത്തും ഇല്ലാതാക്കണം.

മനുഷ്യന്റെ ആർത്തിയാണ്‌ അഴിമതിക്ക്‌ ഇടയാക്കുന്നതെന്ന്‌ കഴിഞ്ഞ ദിവസം താൻ പറഞ്ഞു. ഇത്‌ ആദ്യമായി പറഞ്ഞതല്ല. കഴിഞ്ഞ ഏഴര വർഷവും പറയുന്ന കാര്യമാണത്‌. അഴിമതിയുടെ കാര്യം വരുമ്പോൾ ഈ മന്ത്രിസഭയ്‌ക്കും ഞങ്ങൾക്കെല്ലാവർക്കും ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. ഈ അവസ്ഥ എല്ലാവർക്കും ഉണ്ടാക്കാനാകണം. ഇതാണ്‌ ആർത്തിയെക്കുറിച്ച്‌ പ്രതികരിക്കാൻ തയ്യാറായവരോട്‌ പറയാനുള്ളത്‌.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.