Skip to main content

ഗവർണറുടേത് വിവേകമില്ലാതെയുള്ള പെരുമാറ്റം നടത്തുന്നത് കേരളത്തോടാകെയുള്ള വെല്ലുവിളി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണ്. ഗവർണർ പ്രത്യേക നിലപാടാണ് കുറച്ചുകാലമായി സ്വീകരിച്ചുപോകുന്നത്. എന്താണ് ഗവർണർക്ക് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോൾ നടത്തുന്നത് കേരളത്തോടാകെയുള്ള വെല്ലുവിളിയാണ്. അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരം പ്രതിഷേധങ്ങൾ നടക്കുമ്പോൾ അതിനോട് അധികാര സ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട സമീപനം എന്താണ് എന്നുള്ളതാണ് പ്രശ്നം. മുഖ്യമന്ത്രി പോകുമ്പോൾ എന്താണ് നടക്കാറുള്ളത് എന്നാണ് ഗവർണർ ചോദിക്കുന്നത്. എനിക്ക് നേരെയും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഗവർണർ ചെയ്തതുപോലെ ഇന്നുവരെ ആരും ചെയ്തിട്ടില്ല. സാധാരണ സെക്യൂരിറ്റി നടപടികൾക്ക് വിരുദ്ധമാണ് ഗവർണർ ഇപ്പോൾ ചെയ്തത്. പ്രതിഷേധക്കാരെ തടയുന്നത് പൊലീസിന്റെ ചുമതലയാണ്. എന്നാൽ അതിന് വിരുദ്ധമായാണ് ഗവർണർ നിലപാട് സ്വീകരിക്കുന്നത്. എഫ്ഐആർ കാണാതെ വരില്ല എന്ന് ആദ്യമായാണ് ഒരു അധികാരി പറയുന്നത്.

ഇപ്പോൾ സുരക്ഷ സിആർപിഎഫിന് കൈമാറി. സ്റ്റേറ്റിന്റെ തലവനെന്ന നിലയ്ക്ക് ഏറ്റവും മികച്ച സുരക്ഷയാണ് സർക്കാർ നൽകിയിരുന്നത്. ഗവർണറുടെ സുരക്ഷ കേന്ദ്രത്തിന് കൈമാറിയത് വിചിത്രമായി തോന്നുന്നു. കേന്ദ്ര സുരക്ഷ ലഭിച്ചിരുന്നത് കേരളത്തിലെ ചില ആർഎസ്എസുകാർക്കാണ്. ആ പട്ടികയ്ലേക്കാണ് ഗവർണറും കടന്നുവന്നിരിക്കുന്നത്. സിആർപിഎഫിന് ഗവർണർ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കാൻ കഴിയുമോ. അധികാരസ്ഥാനങ്ങൾക്ക് മേലെയാണ് നിയമം. അത് മനസിലാക്കാത്ത നിലപാടാണ് ഗവർണറുടേത്. ഇത്തരം കാര്യങ്ങളിൽ സ്വയം വിവേകം കാണിക്കുകയാണ് വേണ്ടത്. അത് ഇതുവരെ ഗവർണർ ആർജിച്ചിട്ടില്ല. ഉന്നത സ്ഥാനങ്ങളിലിരിക്കേണ്ടവർ കാണിക്കേണ്ട പക്വത ഗവർണർക്ക് ഇല്ല.

ഇങ്ങനെയൊരു അധികാരസ്ഥാനത്ത് ഇരിക്കുന്നയാളെ കേരളം ഇന്നുവരെ കണ്ടിട്ടില്ല. കേരളത്തോടുള്ള വെല്ലുവിളിയാണ് ഗവർണറുടേത്. ഭരണഘടനയെയും അവഹേളിക്കുന്നു. നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ലാത്ത ഗവർണറാണ് 1 മണിക്കൂർ റോഡിൽ കുത്തിയിരുന്നത്. കേന്ദ്രം നിലപാട് എടുക്കുന്നതുവരെ ഗവർണർ ഇത് തന്നെ തുടരും. പ്രതിപക്ഷ നേതാവും ഗവർണറും പറയുന്നത് ഒരേ രീതിയിൽ തന്നെയാണ്. എല്ലാത്തിനും മേലെയുള്ളത് നിയമമാണെന്ന് ഗവർണറുൾപ്പെടെയുള്ളവർ മനസിലാക്കേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.