Skip to main content

താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ, തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു

തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു; താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ
തിരുവനന്തപുരത്ത് നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിൽ കോൺഗ്രസ് അംഗം പ്രസിഡന്റായി. കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പദവി വീതം വയ്പ്പ് കരാർ അനുസരിച്ചാണ് നിലവിലെ പ്രസിഡന്റ് രാജിവച്ചത്. എന്നാൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് രണ്ട് കോൺഗ്രസ്സ് അംഗങ്ങൾ വിട്ട് നിൽക്കുമെന്നായപ്പോൾ ബിജെപിയുമായി കൈകോർക്കാൻ കോൺഗ്രസിന് ഒരു മടിയും ഉണ്ടായില്ല. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി ആരുമായും കൂട്ടുകൂടുന്ന നെറികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ്സ് വളരെ കാലമായി പയറ്റുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് ബീഹാറിൽ കോൺഗ്രസ്സിലെ പത്തോളം എംഎൽഎമാർ ബിജെപിയ്‌ക്കൊപ്പം പോകുമെന്ന പ്രചാരണം ശക്തമായത്. അധികാരം നിലനിർത്താനും നേടിയെടുക്കാനും ഏത് വർഗീയ പാർടികളുമായും കൂട്ടുകൂടുന്നവരാണ് കോൺഗ്രസുകാർ. അക്കാര്യത്തിൽ ബീഹാറിലായാലും കുളത്തൂരിലായാലും കോൺഗ്രസ്സിന് ഒരൊറ്റ നിലപാടാണ്. അതുകൊണ്ട് കോൺഗ്രസ്സിന് നിലപാടില്ല എന്ന് പറയുന്നത് ശരിയല്ല. ഒളിഞ്ഞും തെളിഞ്ഞും ബിജെപിയുടെ തോളിൽ കയ്യിടുന്ന അവരുടെ ഒക്കചങ്ങാതിയായ ശ്രീമാൻ ശശിതരൂരിനെ പോലെയുള്ളവരുടെ അരുമ ശിഷ്യന്മാരിൽ നിന്ന് ജനാധിപത്യ വിശ്വാസികൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്. നാടിനെയും ജനങ്ങളെയും സ്വന്തം പാർട്ടിയെപോലും ഒറ്റുകൊടുക്കാൻ ഒരുമടിയുമില്ലാത്ത കൂട്ടരാണ് ഇവർ.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.