Skip to main content

താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ, തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു

തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു; താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ
തിരുവനന്തപുരത്ത് നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിൽ കോൺഗ്രസ് അംഗം പ്രസിഡന്റായി. കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പദവി വീതം വയ്പ്പ് കരാർ അനുസരിച്ചാണ് നിലവിലെ പ്രസിഡന്റ് രാജിവച്ചത്. എന്നാൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് രണ്ട് കോൺഗ്രസ്സ് അംഗങ്ങൾ വിട്ട് നിൽക്കുമെന്നായപ്പോൾ ബിജെപിയുമായി കൈകോർക്കാൻ കോൺഗ്രസിന് ഒരു മടിയും ഉണ്ടായില്ല. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി ആരുമായും കൂട്ടുകൂടുന്ന നെറികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ്സ് വളരെ കാലമായി പയറ്റുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് ബീഹാറിൽ കോൺഗ്രസ്സിലെ പത്തോളം എംഎൽഎമാർ ബിജെപിയ്‌ക്കൊപ്പം പോകുമെന്ന പ്രചാരണം ശക്തമായത്. അധികാരം നിലനിർത്താനും നേടിയെടുക്കാനും ഏത് വർഗീയ പാർടികളുമായും കൂട്ടുകൂടുന്നവരാണ് കോൺഗ്രസുകാർ. അക്കാര്യത്തിൽ ബീഹാറിലായാലും കുളത്തൂരിലായാലും കോൺഗ്രസ്സിന് ഒരൊറ്റ നിലപാടാണ്. അതുകൊണ്ട് കോൺഗ്രസ്സിന് നിലപാടില്ല എന്ന് പറയുന്നത് ശരിയല്ല. ഒളിഞ്ഞും തെളിഞ്ഞും ബിജെപിയുടെ തോളിൽ കയ്യിടുന്ന അവരുടെ ഒക്കചങ്ങാതിയായ ശ്രീമാൻ ശശിതരൂരിനെ പോലെയുള്ളവരുടെ അരുമ ശിഷ്യന്മാരിൽ നിന്ന് ജനാധിപത്യ വിശ്വാസികൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്. നാടിനെയും ജനങ്ങളെയും സ്വന്തം പാർട്ടിയെപോലും ഒറ്റുകൊടുക്കാൻ ഒരുമടിയുമില്ലാത്ത കൂട്ടരാണ് ഇവർ.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.