Skip to main content

ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിൽ നിന്ന് വിവേചനമുണ്ടോ എന്ന് കേരളത്തിലെ കോൺഗ്രസിന് ഇപ്പോഴും സംശയമുണ്ടെങ്കിൽ കർണാടകയിലെ കോൺഗ്രസിനോട് ചോദിക്കാവുന്നതാണ്

കേരളം മുന്നോട്ടുവച്ച മാതൃക ഏറ്റെടുത്ത് ഡെൽഹിയിൽ പ്രതിഷേധം നടത്താൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഡെൽഹിയിലൊക്കെ പോയി സമരം ചെയ്യുന്നത് കൊണ്ടെന്ത് കാര്യമെന്ന് ചോദിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ കർണാടക മുഖ്യമന്ത്രി കണ്ടുകാണില്ല. അല്ലെങ്കിൽ ഡെൽഹിൽ തന്നെ സമരം ചെയ്യുന്നത് പ്രധാനമാണെന്ന കേരള സർക്കാരിൻ്റെ വാദത്തിനായിരിക്കും കർണാടക സർക്കാർ പ്രാധാന്യം നൽകിയത്. എന്തായാലും സംസ്ഥാനത്തിനോടുള്ള വിവേചനപരമായ കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിക്കുന്നുവെന്ന കേരളത്തിൻ്റെ അതേ വാദമുയർത്തിക്കൊണ്ട് കർണാടകയും പ്രതിഷേധം പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷ പാർടികളും ഒപ്പം വരണമെന്നാണ് കർണാടക സർക്കാർ ആവശ്യപ്പെടുന്നത്. കർണാടകയിലെ പ്രതിപക്ഷം ഈ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിൻ്റെ അഭിപ്രായം ആരായുകയില്ലെന്ന് പ്രതീക്ഷിക്കുന്നു. കർണാടക സർക്കാരും കേരളത്തിലെ കോൺഗ്രസുകാരുടെ വാക്കുകൾ ഗൗനിക്കുന്നില്ല എന്ന് കേരളത്തിൻ്റെ പാത പിന്തുടരുന്നതിലൂടെ വ്യക്തമാക്കുന്നു.
നാടാണ് പ്രധാനം. നാടിനായി ഒന്നിക്കണമെന്നും കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ പങ്കെടുക്കണമെന്നുമാണ് ഇപ്പോഴും കേരളം ആവശ്യപ്പെടുന്നത്. വാളയാർ അതിർത്തിക്കപ്പുറം ഒരു നയവും വാളയാറിനിപ്പുറം മറ്റൊരു നയവും എന്ന നിലപാട് അവസാനിപ്പിച്ചുകൊണ്ട് കേരളത്തിൻ്റെ വികസനത്തിനായി ഫെബ്രുവരി 8ന് ജന്തർമന്ദിറിൽ സംസ്ഥാനം നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കോൺഗ്രസിന് ഇനിയും സമയമുണ്ട്. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിൽ നിന്ന് വിവേചനമുണ്ടോ എന്ന് കേരളത്തിലെ കോൺഗ്രസിന് ഇപ്പോഴും സംശയമുണ്ടെങ്കിൽ കർണാടകയിലെ കോൺഗ്രസിനോട് ചോദിക്കാവുന്നതാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.