Skip to main content

യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു

യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. ശാസ്‌ത്രാഭിരുചിയും യുക്തിചിന്തയും വളർത്തേണ്ടത്‌ പൗരന്റെ കടമയാണെന്ന കാഴ്‌ച്ചപ്പാടിനെ കാറ്റിൽപ്പറത്തി മതരാഷ്‌ട്രം സൃഷ്ടിക്കാൻ ഭരണഘടനാസ്ഥാനങ്ങളിൽ ഇരിക്കുന്നവർ നേതൃത്വംനൽകുന്നു. ജാഗ്രതയോടെ നീങ്ങേണ്ട ഘട്ടമാണിത്.

ഇത്തവണ ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസ്‌ നടന്നിട്ടില്ല. നടക്കുമെന്ന ഉറപ്പ്‌ ബന്ധപ്പട്ടവർക്ക്‌ നൽകാനാകുന്നില്ല. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന ദേശീയ പ്രസ്ഥാനങ്ങളുമാണ്‌ ശാസ്‌ത്രചിന്തയിലേക്ക്‌ നാടിനെ കൈപിടിച്ചുയർത്തിയത്‌. വിദ്യാഭ്യാസം സാർവത്രികമാക്കിയത്‌ ശാസ്‌ത്രചിന്ത വളർത്താനിടയാക്കി. പുരോഗമനപരമായ മുന്നേറ്റം ഉറപ്പാക്കുന്നതിനാണ്‌ സംസ്ഥാന സർക്കാർ നാല്‌ സയൻസ്‌ പാർക്ക്‌ ആരംഭിക്കുന്നത്‌. ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ തുടങ്ങി.

ശാസ്‌ത്രബോധവും യുക്തിചിന്തയും നിലനിൽക്കുന്നത്‌ സാമൂഹ്യ ഐക്യത്തെക്കൂടി ആശ്രയിച്ചാണ്‌. വംശീയത ഉയർന്നുവന്ന ജർമനിയിൽനിന്ന്‌ പലായനംചെയ്‌ത ആൽബർട്ട്‌ ഐൻസ്‌റ്റിന്റെ അനുഭവം നമ്മൾ ഓർക്കണം. വിദ്വേഷത്തിലും ഭേദചിന്തയിലും മുന്നിൽ നിൽക്കുന്ന സമൂഹത്തിൽ ശാസ്‌ത്രജ്ഞർക്കും ചിന്തകർക്കും നിലനിൽപ്പുണ്ടാകില്ല.

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.