Skip to main content

ഡൽഹി കണ്ടത്‌ കേരളത്തിന്റെ പോരാട്ടവീര്യം

ഇരുട്ടുനിറഞ്ഞ കാലഘട്ടത്തിലെ ഭരണാധികാരികളോട്‌ പോരാടാനുള്ള കരുത്താണ്‌ കേരളത്തെ വേറിട്ടുനിർത്തുന്നത്. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ സമരം രാജ്യം ഏറ്റെടുക്കുകയായിരുന്നു. കേരളത്തിൽ ഇടതുപക്ഷമുണ്ടെന്നതാണ്‌ ജനങ്ങളുടെ ആശ്വാസം. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയെന്ന്‌ അവകാശപ്പെടുന്ന ഇന്ത്യയിലാണ്‌ കൂടുതൽ പട്ടിണിക്കാരും ദരിദ്രരുമുള്ളത്‌. ഇന്ത്യയിൽ ഭരണഘടനയും ജനാധിപത്യവും പൗരാവകാശവും ഹനിക്കപ്പെടുകയാണ്‌.

യഥാർഥ പ്രശ്‌നങ്ങളിൽനിന്ന്‌ ജനങ്ങളെ വഴിതിരിച്ചുവിടാനാണ്‌ മാധ്യമങ്ങൾ ശ്രമിക്കുന്നത്‌. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ മാറ്റംവരുത്താൻ സംസ്ഥാന സർക്കാർ ശ്രമക്കുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്‌. ഇവിടെയുള്ള ഒട്ടേറെ വിദ്യാർഥികൾ വിദേശ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്‌. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും താൽപര്യം സംരക്ഷിച്ചായിരിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക. പ്രധാനമന്ത്രിയാകുമെന്ന്‌ കേരളത്തിലെ മാധ്യമങ്ങൾ പ്രവചിച്ചയാളുടെ പാർടിക്ക്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ ലഭിച്ചത്‌ 12 സീറ്റാണ്‌. കോൺഗ്രസിന്റെ സമരാഗ്നിയിൽ നിന്ന്‌ മെഴുകുതിരിപോലും കത്തിക്കാനാവില്ല.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.