Skip to main content

പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ യുഡിഎഫ്‌ ബിജെപി അന്തർധാരയുടെ തെളിവ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിലേക്ക്‌ ക്ഷണിക്കപ്പെട്ട എട്ടിൽ ഒരാളായി ആർഎസ്‌പി നേതാവ്‌ എൻ കെ പ്രേമചന്ദ്രൻ എംപി പങ്കെടുത്തത്‌ യുഡിഎഫ്‌–ബിജെപി അന്തർധാരയ്ക്ക്‌ തെളിവാണ്. ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര എന്താണെന്ന്‌ വ്യക്തമാക്കണം. മതനിരപേക്ഷത തകർക്കുന്നവർക്ക്‌ കരുത്ത്‌ പകരുന്ന നിലപാടാണ്‌ കൊല്ലം എംപി സ്വീകരിച്ചത്‌. ഇത്‌ ജനം തിരിച്ചറിയണം. ഗുജറാത്തിലെ നർമദാ ജില്ലയിൽ ഞായറാഴ്‌ച ക്രൈസ്‌തവ പ്രാർഥനാ സമ്മേളനം വിലക്കുകയും ഉത്തരാഖണ്ഡിൽ മദ്രസയും നമസ്‌കാര സ്ഥലവും പൊളിച്ചുമാറ്റി അടിച്ചോടിക്കുകയും ചെയ്‌തവരുമായിട്ടാണ്‌ യുഡിഎഫ്‌ എംപിക്ക്‌ ഐക്യവും സാഹോദര്യം.

ബിജെപിക്കുവേണ്ടി കോൺഗ്രസ്‌ ലീഗിനെ പുറത്താക്കി ലോക്‌സഭ തെരഞ്ഞെടുപ്പ്‌ മുന്നിൽ നിൽക്കുമ്പോൾ നടത്തുന്ന ജാഥയിൽനിന്ന്‌ കോൺഗ്രസ്‌ മുസ്ലിംലീഗിനെ മാറ്റി നിർത്തിയത്‌ ബിജെപിക്ക്‌ അതൃപ്‌തിയുണ്ടാകും എന്നതിനാലാണ്‌. കോൺഗ്രസിന്‌ ദോഷം ചെയ്യുമെന്ന രാഷ്ട്രീയ നിഗമനത്തിന്റെ ഭാഗമായാണ്‌ എത്രയോ കാലമായി ഒപ്പം നിൽക്കുന്ന ലീഗിനെ അപമാനിച്ചുവിട്ടത്‌. ഇത്‌ തെറ്റാണ്‌. ചെത്തുകാരന്റെ മക്കൾ ഡോക്ടറും ബിസിനസുകാരും എൻജിനീയറുമായിക്കൂടാ എന്ന മനോഭാവമാണ്‌ കോൺഗ്രസിനെ നയിക്കുന്നത്‌. ചെത്തുതൊഴിലാളികളായ ഈഴവ വിഭാഗത്തെ പരസ്യമായി അപമാനിക്കുകയാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ചെയ്യുന്നത്‌. കോൺഗ്രസ്‌ എത്രത്തോളം അധഃപതിച്ചുവെന്നതിന്‌ തെളിവാണിത്‌.റബർ കർഷകർക്കാവശ്യമായ എന്ത്‌ സഹായവും സർക്കാർ നൽകും.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.