Skip to main content

പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ യുഡിഎഫ്‌ ബിജെപി അന്തർധാരയുടെ തെളിവ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിലേക്ക്‌ ക്ഷണിക്കപ്പെട്ട എട്ടിൽ ഒരാളായി ആർഎസ്‌പി നേതാവ്‌ എൻ കെ പ്രേമചന്ദ്രൻ എംപി പങ്കെടുത്തത്‌ യുഡിഎഫ്‌–ബിജെപി അന്തർധാരയ്ക്ക്‌ തെളിവാണ്. ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര എന്താണെന്ന്‌ വ്യക്തമാക്കണം. മതനിരപേക്ഷത തകർക്കുന്നവർക്ക്‌ കരുത്ത്‌ പകരുന്ന നിലപാടാണ്‌ കൊല്ലം എംപി സ്വീകരിച്ചത്‌. ഇത്‌ ജനം തിരിച്ചറിയണം. ഗുജറാത്തിലെ നർമദാ ജില്ലയിൽ ഞായറാഴ്‌ച ക്രൈസ്‌തവ പ്രാർഥനാ സമ്മേളനം വിലക്കുകയും ഉത്തരാഖണ്ഡിൽ മദ്രസയും നമസ്‌കാര സ്ഥലവും പൊളിച്ചുമാറ്റി അടിച്ചോടിക്കുകയും ചെയ്‌തവരുമായിട്ടാണ്‌ യുഡിഎഫ്‌ എംപിക്ക്‌ ഐക്യവും സാഹോദര്യം.

ബിജെപിക്കുവേണ്ടി കോൺഗ്രസ്‌ ലീഗിനെ പുറത്താക്കി ലോക്‌സഭ തെരഞ്ഞെടുപ്പ്‌ മുന്നിൽ നിൽക്കുമ്പോൾ നടത്തുന്ന ജാഥയിൽനിന്ന്‌ കോൺഗ്രസ്‌ മുസ്ലിംലീഗിനെ മാറ്റി നിർത്തിയത്‌ ബിജെപിക്ക്‌ അതൃപ്‌തിയുണ്ടാകും എന്നതിനാലാണ്‌. കോൺഗ്രസിന്‌ ദോഷം ചെയ്യുമെന്ന രാഷ്ട്രീയ നിഗമനത്തിന്റെ ഭാഗമായാണ്‌ എത്രയോ കാലമായി ഒപ്പം നിൽക്കുന്ന ലീഗിനെ അപമാനിച്ചുവിട്ടത്‌. ഇത്‌ തെറ്റാണ്‌. ചെത്തുകാരന്റെ മക്കൾ ഡോക്ടറും ബിസിനസുകാരും എൻജിനീയറുമായിക്കൂടാ എന്ന മനോഭാവമാണ്‌ കോൺഗ്രസിനെ നയിക്കുന്നത്‌. ചെത്തുതൊഴിലാളികളായ ഈഴവ വിഭാഗത്തെ പരസ്യമായി അപമാനിക്കുകയാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ചെയ്യുന്നത്‌. കോൺഗ്രസ്‌ എത്രത്തോളം അധഃപതിച്ചുവെന്നതിന്‌ തെളിവാണിത്‌.റബർ കർഷകർക്കാവശ്യമായ എന്ത്‌ സഹായവും സർക്കാർ നൽകും.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.