Skip to main content

ജനാധിപത്യത്തെ തകർത്ത്‌ രാജ്യത്ത് സർവാധിപത്യം മേധാവിത്വം സ്ഥാപിക്കുന്നു

ജനാധിപത്യത്തെ തകർത്തുകൊണ്ട്‌ സർവാധിപത്യം മേധാവിത്വം സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്‌ ഇന്ത്യയില്‍ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗത്ത് കാണുന്നത്. സർവാധികാരികളായ ഭരണാധികാരികൾ അഹങ്കാരത്തിന്റെ ചിത്രങ്ങളായി നമ്മുടെ മുന്നിലുണ്ട്‌. അങ്ങനെയുള്ള ചിലയാളുകളെ മാത്രം നമ്മുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാം ഒരാളിലേക്ക്‌ കേന്ദ്രീകരിപ്പിക്കുകയാണ്. ഗൗരവമുള്ള സിനിമകൾ രാഷ്‌ട്രീയ പ്രസ്‌താവനകൾ കൂടിയാണ്‌. കൂടാതെ ആൺപെൺ തുല്യതയ്‌ക്കുവേണ്ടിയും എല്ലാവിധ അതീശത്വങ്ങൾക്കും എതിരായ സന്ദേശവുമാകുന്ന സിനിമകൾ സ്വാതന്ത്ര്യബോധം പ്രകാശിപ്പിക്കുകയും വേണം. ഉക്രയിൻ യുദ്ധവും പാലസ്‌തീനിലെ അതിനിവേശയുദ്ധവും ലോകത്തെ വേദനിപ്പിക്കുന്ന കാഴ്‌കളാണ്‌. പാലസ്‌തീനിൽ നടക്കുന്ന കൂട്ടക്കുരുതിക്ക്‌ ഇന്ത്യയുടെ ഒരു പങ്ക്‌ വെളിപ്പെട്ടത്‌ അടുത്തിടെയാണ്‌. അദാനിക്ക്‌ പങ്കാളിത്തമുള്ള ഒരു ഫാക്‌ടറിയിൽ നിന്നാണ്‌ ബോംബുകൾ വർഷിക്കുന്ന ഡ്രോൺ ഇസ്രേയലിന്‌ നൽകുന്നത്‌. രാജ്യത്തെ പ്രമുഖനായ ഭരണാധികാരിയുടെ ചങ്ങാതിയാണ്‌ അദാനിയും.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.