Skip to main content

കേരള ബ്രാൻഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പാക്കി ഉൽപ്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കും

കേരള ബ്രാൻഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പാക്കി ഉൽപ്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കും. ലോകമറിയുന്ന ബ്രാൻഡാണ് കേരളം. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളെയും കേരള ബ്രാൻഡിങ്ങിലേക്ക് കൊണ്ടുവരാനാകും. ഇതിനായി പ്രോട്ടോക്കോളുകൾ രൂപപ്പെടുത്തും. ഹോളോഗ്രാം, ക്യൂആർ കോഡ് എന്നിവയിലൂടെ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണ നിർമാണ യൂണിറ്റുകളെയാണ്‌ പരിഗണിക്കുന്നത്‌. കേരള ബ്രാൻഡിനായി www.keralabrand.industry.kerala.gov.in എന്ന പോർട്ടലിൽ സംരംഭങ്ങൾക്ക് അപേക്ഷിക്കാം.

കേരളത്തിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക്‌ ആഗോള ഗുണനിലവാരം കൊണ്ടുവരികയും അതുവഴി വിപണന സാധ്യത കൂട്ടുകയും ചെയ്യുകയാണ്‌ "കേരള ബ്രാൻഡി’ലൂടെ ലക്ഷ്യമിടുന്നത്‌. ഉൽപ്പാദനത്തിൽ ഉയർന്ന ഗുണനിലവാരം, ധാർമികത, ഉത്തരവാദിത്വപരമായ വ്യാവസായിക രീതികൾ എന്നിവ പിന്തുടരുന്നവയ്‌ക്കാണ്‌ ബ്രാൻഡിങ്‌ നൽകുക. കേരളത്തിൽനിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്നമാകണം, മുഴുവനായും കേരളത്തിൽത്തന്നെ നിർമിക്കണം, ബാലവേല പ്രോത്സാഹിപ്പിക്കാത്തതാകണം, ലിംഗ/വർഗ/ജാതി വിവേചനമില്ലാതെ പ്രവർത്തിക്കുന്ന ജോലി സ്ഥലങ്ങളാകണം, പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ബോധമുള്ളതുമായ പ്രവർത്തനങ്ങൾ പിന്തുടരണം, സുരക്ഷിതവും വൃത്തിയുള്ളതും പുരോഗമനപരവുമായ ജോലിസ്ഥലങ്ങളാകണം, സാങ്കേതികവിദ്യയിൽ ഊന്നിയ പ്രവർത്തനങ്ങളാകണം എന്നിവയാണ് കേരള ബ്രാൻഡിന്റെ മാനദണ്ഡങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.