Skip to main content

സംസ്ഥാനത്തിന് അർഹമായ വിഹിതം അനുവദിക്കാതെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഏകാധിപത്യ പ്രവണതയാണ് കേന്ദ്രം നടപ്പാക്കുന്നത്

സംസ്ഥാനത്തിന് അർഹമായ വിഹിതം അനുവദിക്കാതെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഏകാധിപത്യ പ്രവണതയാണ് കേന്ദ്രം നടപ്പാക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ചിൽ പണം അനുവദിക്കാതിരുന്നാൽ ഒരുപാട് ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും . അർഹമായ പണം ലഭിക്കാൻ സുപ്രീംകോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്ന നിലപാട് സംസ്ഥാനത്തിന് നേരെയുള്ള മർക്കടമുഷ്ടിയാണ് കാണിക്കുന്നത്.

സുപ്രീംകോടതിയിൽ കേസ് നൽകുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. അതെങ്ങിനെ തെറ്റാകും. സംസ്ഥാനത്തിന് അർഹമായ വിഹിതം നൽകാനുണ്ടെന്ന് ഇപ്പോൾ വ്യക്തമായല്ലോ. അതിന് പുറമെ നിർബന്ധമായും ഈ മാസം ലഭിക്കേണ്ടുന്ന 13000 കോടി നൽകാനും കേസ് പിൻവലിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. കേസ് കൊടുത്താലും ഇല്ലെങ്കിലും അനുവദിക്കേണ്ട തുകയാണിത്. ഇത് മാത്രമല്ല കേരളം ആവശ്യപ്പെട്ടത്. 14, 15 ധനകമ്മീഷനുകൾ പ്രകാരം ലഭിക്കേണ്ട തുകയും സുപ്രീംകോടതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കോടതിയിലെത്തുമുന്നേ പല തരത്തിൽ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതാണ്. എന്നിട്ടും അനുവദിച്ചിരുന്നില്ല.

കേരളം മാത്രമല്ല. കർണാടകവും കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിയിൽ സമരം ചെയ്തു. എന്നാൽ സുപ്രീംകോടതിയിൽ കേസ് നൽകി എന്ന്പറഞ്ഞു പണം തരാതെ ഭീഷണിപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.