Skip to main content

നവകേരളത്തിനായി ഒരുമിച്ച് മുന്നേറാം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീസമൂഹത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന സന്ദേശമാണ് ഈ വനിതാ ദിനം മുന്നോട്ടുവെക്കുന്നത്. ഇതിനായി പുത്തൻ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. നാം ജീവിക്കുന്ന സമൂഹത്തിന്റെ ജീവിത നിലവാരവും വിനിമയങ്ങളുടെ വ്യാപ്തിയും ഉയർത്താനുള്ള നടപടികളാണ് ഈ വളർച്ചയ്ക്ക് അനിവാര്യം.
രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലും തൊഴിലിടങ്ങളിലും സേവന മേഖലയിലും കായിക രംഗത്തും സാംസ്‌കാരിക രംഗത്തുമെല്ലാം സ്ത്രീകൾ നന്നായി ഇടപെടുന്ന നാടാണ് കേരളം. ഇവിടെ ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെയും നിരവധി ഐതിഹാസിക സമരങ്ങളുടെയും ഭരണരംഗത്ത് നിന്നുണ്ടായ ഭാവനാത്മകമായ നടപടികളുടെയും ഫലമായുണ്ടായ സാമൂഹിക പുരോഗതിയാണ് കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ ചാലകശക്തി. ഈ മുന്നേറ്റത്തെ കൂടുതൽ കാര്യക്ഷമവും വിപുലീകരിക്കേണ്ടതുമുണ്ട്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ ഏഴുവർഷങ്ങളിലായി ഇവിടെ നടപ്പിലാക്കി വരുന്ന പദ്ധതികൾ സമഭാവനയുടെ നവകേരളം വാർത്തെടുക്കാനുള്ള ചുവടുവെപ്പുകളാണ്. സാമൂഹിക നീതിയും ലിംഗ സമത്വവും ലക്ഷ്യം വെച്ചുള്ള ഈ നടപടികളിൽ പലതും ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി. നമുക്ക് ഒറ്റക്കെട്ടായി കേരളത്തിന്റെ വികസന മുന്നേറ്റത്തെ മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ട്. ഉൾച്ചേർക്കലിന്റെ പുത്തൻ വികസന മാതൃകകൾ തീർക്കാൻ ഈ വനിതാ ദിനം ഊർജ്ജമാവട്ടെ.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.