Skip to main content

സ്ത്രീകൾക്ക് അപ്രാപ്യമായതൊന്നുമില്ല

അഗ്നിശമന സേനയിലേക്ക് ചരിത്രത്തിലാദ്യമായി വനിതകള്‍ കടന്നുവരികയെന്ന സുവര്‍ണ്ണ നിമിഷത്തിനാണ് തലസ്ഥാന നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. സാര്‍വദേശീയ വനിതാദിനാചരണത്തോടു ചേര്‍ന്നുതന്നെ ഫയര്‍ വുമണ്‍ പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്.

വനിതാ ഓഫീസർമാർ കടന്നുവരുന്നത് അഗ്നിരക്ഷാസേനയിൽ ലിംഗസമത്വം ഉറപ്പാക്കും. അഗ്നിരക്ഷാസേനയിൽ വനിതാ ഓഫീസർമാരെനിയമിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നൂറ് തസ്തിക കളും സൃഷ്ടിച്ചു. സ്ത്രീശാക്തീകരിണത്തിന് വേണ്ടി സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്. സ്ത്രീകൾക്ക് അപ്രാപ്യമായ ഒരു മേഖലയുമില്ലെന്ന് കേരളം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ്.

ദുരന്തമുഖങ്ങളിൽ പരിഭ്രാന്തരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ധൈര്യം പകരാനും അവരെ ചേർത്തുപിടിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും വനിതാ ഓഫീസർമാർക്ക് സാധിക്കും. സാമൂഹ്യ സുരക്ഷയും സ്ത്രീ സുരക്ഷയും ഉറപ്പാക്കാനും ഇവരുടെ സാന്നിധ്യം സഹായകരമാകും. ഏത് ദുരന്തഘട്ടത്തിലും സഹായമെത്തിക്കുന്ന സേനയെന്ന നിലയിലേക്ക് വളരാൻ അഗ്നിരക്ഷാ സേന വളർന്നു. പ്രളയം, കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനം മാതൃകാപരമായ പ്രവർത്തനമാണ്. 82 പേരാണ് ആദ്യ ബാച്ചിൽ സേനയുടെ ഭാഗമായത്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.