Skip to main content

കോൺഗ്രസ് അണികൾക്കല്ല, നേതാക്കൾക്കാണ് രാഷ്ട്രീയ വിദ്യാഭ്യാസം വേണ്ടത്

മുപ്പത്തിയെട്ട് നേതാക്കൾ ഒരു മാസം കൊണ്ട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു എന്നത് അത്ര ശുഭകരമായ വാർത്തയല്ല. നൂറുകണക്കിന് കോൺഗ്രസ്സ് നേതാക്കളാണ് പല ഘട്ടങ്ങളിലായി ബിജെപിയിലേക്ക് ചേക്കേറിയത്. നിലവിലുള്ള ബിജെപി നേതാക്കന്മാരിൽ നല്ലൊരുപങ്കും മുൻ കോൺഗ്രസുകാരാണ്. 303 ബിജെപി എം പിമാരിൽ 112 പേരും കോൺഗ്രസ്സ് പശ്ചാത്തലമുള്ളവരാണ്.

അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി, അധികാരത്തിന് വേണ്ടി ഇന്നലെ വരെ പറഞ്ഞത് തള്ളിപറഞ്ഞുകൊണ്ട് മറുകണ്ടം ചാടാൻ മടിയില്ലാത്തവരായി അവർ മാറി. മതനിരപേക്ഷ സങ്കൽപ്പങ്ങളോ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളോ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തെ സ്വാധീനിച്ചിട്ടേയില്ല എന്നത് അവരുടെ വ്യക്തിപരമായ പോരായ്മ മാത്രമല്ല. ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സ് എന്ത് നിലപാടാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. അധികാരത്തിനായി എന്തും ചെയ്യുന്ന സംസ്കാരം കോൺഗ്രസിനെ എത്തിച്ചത് അവർക്കുതന്നെ കരകയറാനാവാത്ത ഗർത്തത്തിലാണ്.

വർഗ്ഗീയ വിരുദ്ധത ഊട്ടിയുറപ്പിച്ചില്ല എന്നതോ പോകട്ടെ, വർഗീയ പ്രീണനവും മൃദുഹിന്ദുത്വ സമീപനങ്ങളും അവർക്കുപോലും അവരെ ബിജെപിയിൽ നിന്ന് വേറിട്ടവരായി കാണാൻ കഴിയാതെയാക്കി.

കോൺഗ്രസ് അവരുടെ അണികൾക്കല്ല, മറിച്ച് നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്. പക്ഷേ അതിന് ശ്രമിക്കേണ്ടവർ തീവ്രവർഗീയ വാദികളുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വയ്ക്കുന്നവരും എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകും എന്ന് അഭിമാനത്തോടെ പറയുന്നവരുമൊക്കെയാണ് എന്നതാണ് ഗതികേട്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.