Skip to main content

നവലിബറൽ മുതലാളിത്ത നയങ്ങൾ ലോകമെങ്ങും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഇന്ന് മാർക്സിന്റെ വാക്കുകൾക്കും മാർക്സിസത്തിനും പ്രാധാന്യം ഏറുകയാണ്

ഇന്ന് കാൾ മാർക്സിന്റെ ചരമദിനമാണ്. എല്ലാവരും തുല്യതയോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമത്തിനായി വാദിക്കുക മാത്രമല്ല, അതിനായി വിപ്ലവ സമരത്തിൽ അണിനിരക്കണമെന്നും മാർക്സ് നിരന്തരം ഓർമ്മിപ്പിച്ചു. നവലിബറൽ മുതലാളിത്ത നയങ്ങൾ ലോകമെങ്ങും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഇന്ന് മാർക്സിന്റെ വാക്കുകൾക്കും മാർക്സിസത്തിനും പ്രാധാന്യം ഏറുകയാണ്. ചൂഷണത്തിലൂടെ ലാഭം കുന്നുകൂടുന്ന കോർപ്പറേറ്റ് കുത്തകകൾക്കെതിരെ ജനകീയ സമരങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ഈ സമരങ്ങളെ വർഗ്ഗീയതയും വംശീയ വിദ്വേഷവും പറഞ്ഞു ഭിന്നിപ്പിക്കുന്ന പ്രതിലോമ ശക്തികളെയും കരുതിയിരിക്കണം. നവലിബറൽ കാലത്തെ വിപ്ലവമുന്നേറ്റങ്ങൾക്ക് മാർക്സിന്റെ ഓർമ്മകൾ കരുത്തുപകരും.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.