Skip to main content

ഇലക്‌ടറൽ ബോണ്ടിൽനിന്നുള്ള പണം ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ ബിജെപി ഉപയോഗിക്കുന്നത്

ഇലക്‌ടറൽ ബോണ്ടിൽനിന്നുള്ള പണം ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ ബിജെപി ഉപയോഗിക്കുന്നത്. ബോണ്ടിലൂടെ ബിജെപിയിൽ വന്നുചേർന്നത്‌ 8,000 കോടിയിലേറെ രൂപയാണ്‌. ഇതിനെതിരെ തെരഞ്ഞെടുപ്പിൽ ജനം ശക്തമായി പ്രതികരിക്കും. അഴിമതി നിയമവിധേയമാക്കിയ സർക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. ഇലക്‌ടറൽ ബോണ്ടിൽ 50 ശതമാനത്തിൽ അധികം തുകയും ബിജെപിക്കാണ്‌ ലഭിച്ചത്‌. ഇതുപയോഗിച്ചാണ്‌ രാജ്യവ്യാപകമായി ജനാധിപത്യ അട്ടിമറി. ലോട്ടറി, ഖനി മേഖലയിലെ വമ്പന്മാരുടെ കള്ളക്കച്ചവടങ്ങളും കൊള്ളയും കേന്ദ്രഏജൻസികളെവിട്ട്‌ കണ്ടെത്തി കേസെടുക്കും. വൈകാതെ ഇവർ ബിജെപിക്ക്‌ വൻ തുക കൈമാറുകയും പിന്നാലെ കേസുകൾ ഒഴിവാക്കുകയുമാണ്‌.

രാജ്യത്തിന്റെ ഐക്യവും കെട്ടുറപ്പും തകർക്കുകയാണ്‌ ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപിസർക്കാർ. വോട്ടിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നു. ഛത്തീസ്‌ഗഢിലും മണിപ്പുരിലും യുപിയിലും മറ്റും സ്‌ത്രീകൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുനേരെ കൊടുംക്രൂരതയാണ്‌ നടക്കുന്നത്‌. ഇതിനെ ശക്തമായി നേരിടാനാണ്‌ ഇന്ത്യയെന്ന വിശാല കൂട്ടായ്‌മയുടെ ആശയം രൂപംകൊണ്ടത്‌. എന്നാൽ, അതിനെ തളർത്തുന്ന സമീപനമാണ്‌ കോൺഗ്രസ് പാർടിയിൽനിന്ന്‌ ഉണ്ടാകുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.