Skip to main content

ബിജെപിയുടെ ഗൂണ്ടായിസത്തെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് ശക്തി നൽകണം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ യൂണിയൻ സർക്കാരിന്റെ കൊട്ടേഷൻ സംഘമായ ഇ ഡി അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്വകാര്യ കമ്പനികൾക്ക് നേട്ടമാകുന്ന വിധത്തിൽ 2021-22 ൽ ഡൽഹി സർക്കാർ ആവിഷകരിച്ച മദ്യനയവുമായി ബന്ധപ്പെട്ട കേസാണ്. ഈ നയമാകട്ടെ സർവ്വതും സ്വകാര്യവൽക്കരിക്കുന്ന ബി ജെ പി നയവുമായി ചേർന്നു പോകുന്നതുമാണ്. എന്നാൽ ഈ നയം ഡൽഹി സർക്കാർ പിന്നീട് പിൻവലിക്കുകയും ചെയ്തു.
നൂറുകോടിയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടിരുന്നതെങ്കിലും രണ്ടുവർഷത്തെ അന്വേഷണ അതിക്രമങ്ങൾ നടത്തിയിട്ടും ഒരുരൂപപോലും കണ്ടെത്താനോ തെളിവ് ശേഖരിക്കുവാനോ ഇ ഡി ക്ക് കഴിഞ്ഞിട്ടില്ല. ഇതേകേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, എം പി സഞ്ജയ് സിംഗ്, എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷവും കേന്ദ്രഏജൻസികൾ ബി ജെ പി യുടെ ഏജന്റുമാരായി നാണമില്ലാതെ പ്രവർത്തിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായിരിക്കണം പദവിയിൽ ഇരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയെ രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. പൊതുസമൂഹത്തിന് മുന്നിൽ പറയാൻ ഒരു തെളിവുമില്ലാതെയാണ് ഈ അതിക്രമം. ഇത് ഭീകരഭരണമല്ലാതെ മറ്റൊന്നുമല്ല.
ഈയിടെ പുറത്തുവന്ന ഇലക്ടറൽ ബോണ്ട് കേസ് വിധിയിലും സോഷ്യൽ മീഡിയയെ വേട്ടയാടാനുള്ള ശ്രമത്തിനെതിരായ കേസിലും ഒക്കെ നീതിപീഠത്തിൽ നിന്ന് യൂണിയൻ സർക്കാരിന് കിട്ടിയത് മുഖമടച്ചുള്ള അടിയാണ്. അങ്ങനെ മുഖം നഷ്ടപ്പെട്ട ജാള്യത മറയ്ക്കാനാണ് ഈവക ജനാധിപത്യവിരുദ്ധ ഇടപാടുകളുമായി ഇറങ്ങിയിരിക്കുന്നത്.
സത്യത്തിൽ കേന്ദ്ര ഭരണകക്ഷി വലിയ അങ്കലാപ്പിലാണ്. 400 സീറ്റ് വിജയിക്കും എന്നൊക്കെ വീമ്പിളക്കുമ്പൊഴും വലിയ ഭയം അവരെ ചൂഴ്ന്ന് നിൽക്കുന്നുണ്ട്. കയ്യിലുള്ള ഭരണം പോകും എന്ന തിരിച്ചറിവ് അവർക്ക് വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പേടിപ്പിച്ചും പ്രീണിപ്പിച്ചും പീഢിപ്പിച്ചും ഒക്കെ മറ്റു രാഷ്ട്രീയ പർട്ടികളെയും മാധ്യമങ്ങളെയും ഒക്കെ വരുതിയിൽ നിർത്താൻ നോക്കുന്നത്.
ഈ സാഹചര്യത്തിന്റെ ഗൗരവം കോൺഗ്രസ് തിരിച്ചറിയുന്നില്ല എന്നതാണ് ദയനീയം. നേരത്തേ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അതിനെതിരായി പ്രതിഷേധിച്ചില്ല എന്ന് മാത്രമല്ല, കെജരിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ് ചോദിച്ചത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാനോ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനോ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ദയനീയമാണ്.
ഒരു തെളിവും വെളിവുമില്ലാതെ ഇത്തരം അമിതാധികാര പ്രയോഗങ്ങൾ കേരളത്തിലും ഉണ്ടാകാനാണ് സാധ്യത. ഈ വക ഗൂണ്ടായിസങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തുതോൽപ്പിക്കാൻ നേർക്കുനേർ പോരാടുന്ന ഇടതുപക്ഷത്തിന് ശക്തി നൽകുകയാണ് വേണ്ടത്. ഈ പൊതുതെരഞ്ഞെടുപ്പ് അതിന്നുള്ള അവസരമാകണം. എല്ലാ അമിതാധികാര വാഴ്ചകളെയും ജനശക്തി പിടിച്ചു കെട്ടിയിട്ടുണ്ട് എന്നകാര്യം മറക്കരുത്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.