Skip to main content

അനീതികൾക്കെതിരെയും വിഭാഗീയകൾക്കെതിരെയുമുള്ള നമ്മുടെ നിരന്തരപ്രക്ഷോഭങ്ങൾക്ക് വൈക്കം സത്യാഗ്രത്തിന്റെ പോരാട്ടസ്മരണകൾ ഊർജമാകണം

തുല്യതയ്ക്കായും മാനവികതയ്ക്കായും ഇന്നും തുടരുന്ന പോരാട്ടങ്ങളിൽ മലയാളികളുടെ സംഭാവനകളിലൊന്നായ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണിന്ന്. ഓരോ മലയാളിയും അഭിമാനത്തോടെ തങ്ങളുടെ ചരിത്രത്തെ സ്മരിക്കേണ്ട ദിനം.

വൈക്കം ക്ഷേത്രത്തിന് സമീപത്തുള്ള പൊതുനിരത്തിൽ ജാതിഭേദമന്യെ എല്ലാവർക്കും വഴി നടക്കാനുള്ള അവകാശത്തിനും രാജഭരണകാലത്ത് നിലനിന്ന അയിത്തത്തിനെതിരെയും ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ച് 1924 മാര്‍ച്ച് 30ന് തുടങ്ങി 1925 നവംബര്‍ വരെ നീണ്ടുനിന്ന ചരിത്ര പ്രക്ഷോഭം കേരള നവോത്ഥാനത്തിലെ ഉജ്ജ്വലമായ ഏടാണ്. ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയില്‍ അവര്‍ണ്ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സമരത്തിന് ശ്രീ നാരായണഗുരു, മഹാത്മാ ഗാന്ധി, കുമാരനാശാന്‍, മന്നത്ത് പദ്മനാഭന്‍ തുടങ്ങിയ മഹാരഥന്മാരുടെ പിന്തുണയുണ്ടായിരുന്നു. അവകാശപ്പോരാട്ടം എന്നതിനൊപ്പം തന്നെ സാമുദായികസൗഹാര്‍ദ്ദം വളര്‍ത്തുന്നതിലും വൈക്കം സത്യാഗ്രഹം പ്രധാന പങ്ക് വഹിച്ചു.കൊടിയ അനീതിക്കെതിരെയുള്ള വൈക്കം സത്യാഗ്രഹത്തിന്റെ വിജയം നമ്മുടെ രാജ്യത്തെ സാമൂഹ്യപ്രക്ഷോഭങ്ങൾക്ക് ഇന്ധനം പകർന്നു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം തച്ചുടയ്ക്കാനും മനുസ്മൃതിയില്‍ പറയുന്ന ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനും 1925ല്‍ ആരംഭിച്ച ആര്‍എസ്എസ് എന്ന അര്‍ദ്ധഫാസിസ്റ്റ് സംഘടന നടത്തുന്ന ശ്രമങ്ങള്‍ക്കും വൈക്കം സത്യാഗ്രഹത്തോളം തന്നെ പഴക്കമുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയമുഖമായ ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്നും, ഇന്നത്തെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന അപകടകരമായ മൃദുഹിന്ദുത്വത്തിന് നമ്മുടെ നാടിനെ വിട്ടുകൊടുക്കില്ല എന്നും ഓരോ പൗരരും പ്രതിജ്ഞയെടുക്കേണ്ട സമയം കൂടിയാണ് കേരളചരിത്രത്തിലെ ഈ ജ്വലിക്കുന്ന സമരത്തിന്റെ ഓര്‍മ്മദിനം.

അനീതികൾക്കെതിരെ, വിഭാഗീയകൾക്കെതിരെയുള്ള നമ്മുടെ നിരന്തരപ്രക്ഷോഭങ്ങൾക്ക് വൈക്കം സത്യാഗ്രത്തിന്റെ പോരാട്ടസ്മരണകൾ ഊർജമാകണം.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.