Skip to main content

കടമ മറന്ന് കോൺഗ്രസ് ചേറുക്കുന്നത് ഇടതുപക്ഷത്തെ

മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളും ആദിവാസി വിഭാഗങ്ങളും കൊടിയ ക്ലേശങ്ങൾ അനുഭവിക്കുമ്പോൾ മതനിരപേക്ഷതയുടെ ഉദാത്ത മാതൃകയായി കേരളം മാറുകയാണ്‌. പൗരത്വഭേദഗതി ബില്ലിനെ കേരളം എതിർത്തു. എൽഡിഎഫ്‌ ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം ഉണ്ടാകില്ലെന്ന ഗ്യാരന്റിയാണ്‌ നൽകുന്നത്. എന്നാൽ, രാജ്യത്ത്‌ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഇടതുപക്ഷത്തെയാണ്‌ കടമ മറന്ന കോൺഗ്രസ്‌ ചെറുക്കുന്നത്.

കേന്ദ്രത്തിന്റെ ഭരണഘടനാവിരുദ്ധതയെ ചോദ്യംചെയ്‌തും ബദൽ നയങ്ങൾ നടപ്പാക്കിയും മുന്നോട്ടുപോകുന്നതുകൊണ്ടാണ്‌ ബിജെപി കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌. എന്നിട്ടും കേരളത്തിലെ യുഡിഎഫ്‌ എംപിമാർ പാർലമെന്റിൽ നിശബ്ദരായി ബിജെപിയെ കരുത്തരാക്കുകയായിരുന്നു. അർഹിക്കുന്ന വിഹിതത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തിയപ്പോൾ കേരളത്തിലെ യുഡിഎഫ്‌ എംപിമാർ തിരിഞ്ഞുനോക്കിയില്ല. നാടിന്റെ പ്രശ്‌നങ്ങളെ എല്ലാ അർഥത്തിലും ഗൗരവത്തിലും ഏറ്റെടുക്കാൻ എൽഡിഎഫ്‌ വിജയിക്കേണ്ടത്‌ അനിവാര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.