Skip to main content

മാധ്യമ പിന്തുണയോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കെട്ടിപ്പൊക്കിയ ആരോപണങ്ങൾ കോടതി വിധിയോടെ ചില്ലുകൊട്ടാരം പോലെ തകർന്നു

കോൺഗ്രസിന്റെ പ്രതികരണശേഷിപോലും തകർക്കുന്നതാണ്‌ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിജിലൻസ്‌ കോടതിടെ വിധി. നിയമസഭാ തെരഞ്ഞെടുപ്പുവരെ പുകമറ സൃഷ്ടിക്കാൻ കാത്തുവച്ചിരുന്ന കേസ്‌ വഴിയിലിട്ടുടച്ച കുഴൽനാടനും കോൺഗ്രസും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങിയിരിക്കുകയാണ്.

മാധ്യമ പിന്തുണയോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കെട്ടിപ്പൊക്കിയ ആരോപണങ്ങൾ കോടതി വിധിയോടെ ചില്ലുകൊട്ടാരം പോലെ തകർന്നു. കോടതിയിൽനിന്നേറ്റ തിരിച്ചടി സംബന്ധിച്ച്‌ എന്തെങ്കിലും ചർച്ച നടത്താൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. കുഴൽനാടന്റെ ആരോപണങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്ത്‌ ആഘോഷിച്ചു. കോടതി കൃത്യതയോടെ കാര്യങ്ങൾ പറഞ്ഞപ്പോൾ ചർച്ച നടത്തേണ്ട വിഷയമായി മാധ്യമങ്ങൾക്ക്‌ തോന്നുന്നില്ല. മാധ്യമങ്ങളുടെ വർഗപരമായ നിലപാട്‌ ജനം തിരിച്ചറിയും. രാഷ്ട്രീയ പ്രേരിത ഹർജിയെന്ന്‌ കോടതിപോലും പറയുന്ന സാഹചര്യമുണ്ടായി. സിപിഐ എം നേരത്തേമുതൽ സ്വീകരിച്ച നിലപാടാണ്‌ കോടതിയും അംഗീകരിച്ചത്‌.

സിഎംആർഎല്ലിൽനിന്ന്‌ പണം സ്വീകരിച്ചവർക്കെതിരെ കേസില്ലാത്തത്‌ എന്തുകൊണ്ടെന്ന്‌ കോടതി ചോദിച്ചു. കമ്പനിയുടെ അപേക്ഷയിൽ മുഖ്യമന്ത്രി കുറിപ്പെഴുതിയത്‌ സാധാരണ നടപടിക്രമം മാത്രമെന്നും ഒരാനുകൂല്യവും മുഖ്യമന്ത്രിയും സർക്കാരും നൽകിയിട്ടില്ലെന്നും കോടതി കണ്ടെത്തി. ആരോപണം തെറ്റെന്ന്‌ തെളിഞ്ഞാൽ മാപ്പ്‌ പറയുമെന്ന്‌ കുഴൽനാടൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിന്‌ അദ്ദേഹം തയ്യാറുണ്ടോയെന്ന്‌ വ്യക്തമാക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.