Skip to main content

കേരളത്തിന്‌ കടമെടുപ്പ്‌ അനുമതി വീണ്ടും നിഷേധിച്ച് കേന്ദ്രം

രാഷട്രീയവിരോധം തീർക്കാൻ കേരളത്തിന്‌ അർഹമായ കടം നിഷേധിച്ച്‌ കേന്ദ്രം. കടമെടുപ്പ്‌ പരിധിയുടെ കണക്കും വായ്പാനുമതിയും വൈകിച്ച്‌ സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രസർക്കാർ ഞെരുക്കുകയാണ്‌. വ്യക്തത ആവശ്യപ്പെട്ട്‌ കത്തയച്ചിട്ടും കേന്ദ്രം മറുപടി നൽകിയിട്ടില്ല.

മെയ്‌ ആദ്യം വായ്‌പാനുമതി നൽകുകയാണ്‌ പതിവ്‌. ഈ വർഷം സംസ്ഥാനത്തിന്‌ 37,512 കോടി രൂപ വായ്‌പയെടുക്കാൻ അനുമതിയുണ്ടെന്ന്‌ പറഞ്ഞിരുന്നെങ്കിലും ആദ്യ ഒമ്പത്‌ മാസം എടുക്കാവുന്ന കടം എത്രയെന്ന്‌ ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇത്‌ ലഭിക്കാതെ സംസ്ഥാനത്തിന്‌ കടമെടുക്കാനുമാകില്ല. നേരത്തെ 5000 കോടി കടമെടുപ്പിന്‌ അനുമതി തേടിയപ്പോൾ 3000 കോടിക്കുള്ള അനുവാദമേ നൽകിയുള്ളൂ.

സംസ്ഥാന സർക്കാർ ജീവനക്കാർ കൂടുതൽ വിരമിക്കുന്നത്‌ ഏപ്രിൽ മാസത്തിലാണ്‌. വിരമിക്കൽ ആനുകൂല്യത്തിന്‌ 7,500 കോടി രൂപ ആവശ്യമാണ്‌. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും സംസ്ഥാനം പണം കണ്ടെത്തേണ്ടതുണ്ട്‌. അന്തിമാനുമതി ഇതുവരെ നൽകാൻ കേന്ദ്രം തയ്യാറാകാത്തത്‌ സംസ്ഥാന സർക്കാരിനെ ഈ ഘട്ടത്തിൽ സാമ്പത്തികമായി ഞെരുക്കാനാണ്.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.