Skip to main content

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ അപ്പാടെ തകർക്കുന്ന ഗവർണ്ണറുടെ നീക്കങ്ങളെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂടി കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി

കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വൻതിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് കിട്ടിയിരിക്കുന്നത്. ആർഎസ്എസിന്റെ നിർദ്ദേശം അനുസരിച്ച് ഗവർണർ നാമനിർദ്ദേശം ചെയ്ത സംഘപരിവരാറുകാരായ 4 പേരുടെ ലിസ്റ്റാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. സർവ്വകലാശാല നൽകിയ യോഗ്യരായവരുടെ പട്ടിക പൂർണ്ണമായി ഒഴിവാക്കി ആർഎസ്എസ് നൽകിയ പേരുകളാണ് ചാൻസിലർ കൂടിയായ ഗവർണ്ണർ സെനറ്റിലേക്ക് നിർദ്ദേശിച്ചത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് കുടപിടിക്കുന്ന നീക്കമാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. എൽഡിഎഫ് സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളും അക്കാദമിക തലത്തിൽ വരുത്തികൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളും വലിയ അംഗീകാരങ്ങൾ നേടിയെടുക്കുകയാണ്. രാജ്യത്തെ മികച്ച സർവ്വകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ സർവ്വകലാശാലകളും ഇടംപിടിക്കുകയാണ്. ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻറെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ നമ്മുടെ എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. മുൻകാലങ്ങളിൽ ഏറ്റവും വലിയ പരാതി പരീക്ഷാഫലങ്ങൾ വൈകുന്നത് സംബന്ധിച്ചായിരുന്നു, എന്നാൽ ഇത്തവണ അതും പരിഹരിച്ചു. റെക്കോഡ് വേഗതയിൽ ബിരുദപരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ്, എംജി സർവകലാശാലകൾ മികവ് തെളിയിച്ചു. നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ കേരളത്തിൽ ആരംഭിക്കുകയാണ്. ഇങ്ങനെ സമാനതകളിലാത്ത മുന്നേറ്റമാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നത്. ഇതിനെയെല്ലാം അപ്പാടെ തകർക്കുന്ന സമീപനമാണ് ചാൻസിലർ ആയ ഗവർണ്ണറുടെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ നീക്കത്തെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂടി കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.