Skip to main content

ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ചാൻസിലർ കൂടിയായ ഗവർണർ നടത്തുന്നത്

ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ചാൻസിലർ കൂടിയായ ​ഗവർണർ നടത്തുന്നത്. സംസ്ഥാനത്തെ സർവകലാശാലകൾ സമ​ഗ്രമായ പുരോ​ഗതിയിലൂടെ കടന്നു പോകുന്ന സമയത്ത് പ്രശനങ്ങൾ സൃഷ്ടിക്കുകയാണ് ​ഗവർണർ. കൃത്യമായുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് സർവകലാശാലകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ ഉണ്ടായത്. നാക് അക്രഡിറ്റേഷനിലും എൻഐആർഎഫ് റാങ്കിങ്ങിലും മികച്ച റാങ്ക് നേടിയവയാണ് കേരളത്തിലെ സർവകലാശാലകളും കോളേജുകളും. കേരള സർവകലാശാല, എംജി സർവകലാശാല എന്നിവ എപ്ലസ് പ്ലസ് ​ഗ്രേഡ് നേടി. കാലിക്കറ്റ്, കുസാറ്റ്, കാലടി എന്നീ സർവകലാശാലകൾ എ പ്ലസ് നേടി. എംജി സർവകലാശാല ടൈംസ് റാങ്കിങ്ങിൽ ഇടം നേടി. അങ്ങനെയുള്ള മുന്നേറ്റത്തിന്റെ പാതയിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്.

സർക്കാർ ഏറെ ശ്രദ്ധ നൽകുന്ന മേഖലയാണ് ഉന്നതവിദ്യാഭ്യാസം. ഈ മാറ്റത്തിനൊപ്പം നിന്ന് പ്രോത്സാഹിപ്പിക്കുകയാണ് ​ഗവർണർ ചെയ്യേണ്ടത്. പക്ഷേ ചാൻസിലർ എന്ന നിലയിൽ ​ഗവർണർ നടത്തുന്ന ഇടപെടൽ പലപ്പോഴും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. സെനറ്റ് അം​ഗങ്ങളെന്ന നിലയിൽ ​ഗവർണർ നോമിനേറ്റ് ചെയ്ത വിദ്യാർഥികളെല്ലാം എബിവിപി പ്രവർത്തകർ മാത്രമാണ്. അത്തരം സാഹചര്യങ്ങളിൽ ചാൻസലറുടെ ഇടപെടലുകൾ ശരിയായിരുന്നില്ലെന്ന് തെളിയിക്കുന്ന കോടതിവിധികളാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.