Skip to main content

ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ചാൻസിലർ കൂടിയായ ഗവർണർ നടത്തുന്നത്

ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ചാൻസിലർ കൂടിയായ ​ഗവർണർ നടത്തുന്നത്. സംസ്ഥാനത്തെ സർവകലാശാലകൾ സമ​ഗ്രമായ പുരോ​ഗതിയിലൂടെ കടന്നു പോകുന്ന സമയത്ത് പ്രശനങ്ങൾ സൃഷ്ടിക്കുകയാണ് ​ഗവർണർ. കൃത്യമായുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് സർവകലാശാലകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ ഉണ്ടായത്. നാക് അക്രഡിറ്റേഷനിലും എൻഐആർഎഫ് റാങ്കിങ്ങിലും മികച്ച റാങ്ക് നേടിയവയാണ് കേരളത്തിലെ സർവകലാശാലകളും കോളേജുകളും. കേരള സർവകലാശാല, എംജി സർവകലാശാല എന്നിവ എപ്ലസ് പ്ലസ് ​ഗ്രേഡ് നേടി. കാലിക്കറ്റ്, കുസാറ്റ്, കാലടി എന്നീ സർവകലാശാലകൾ എ പ്ലസ് നേടി. എംജി സർവകലാശാല ടൈംസ് റാങ്കിങ്ങിൽ ഇടം നേടി. അങ്ങനെയുള്ള മുന്നേറ്റത്തിന്റെ പാതയിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്.

സർക്കാർ ഏറെ ശ്രദ്ധ നൽകുന്ന മേഖലയാണ് ഉന്നതവിദ്യാഭ്യാസം. ഈ മാറ്റത്തിനൊപ്പം നിന്ന് പ്രോത്സാഹിപ്പിക്കുകയാണ് ​ഗവർണർ ചെയ്യേണ്ടത്. പക്ഷേ ചാൻസിലർ എന്ന നിലയിൽ ​ഗവർണർ നടത്തുന്ന ഇടപെടൽ പലപ്പോഴും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. സെനറ്റ് അം​ഗങ്ങളെന്ന നിലയിൽ ​ഗവർണർ നോമിനേറ്റ് ചെയ്ത വിദ്യാർഥികളെല്ലാം എബിവിപി പ്രവർത്തകർ മാത്രമാണ്. അത്തരം സാഹചര്യങ്ങളിൽ ചാൻസലറുടെ ഇടപെടലുകൾ ശരിയായിരുന്നില്ലെന്ന് തെളിയിക്കുന്ന കോടതിവിധികളാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.