Skip to main content

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരം ഉറപ്പാക്കും

ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരം കാണും. മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം അടക്കം 164 കോടി രൂപയുടെ പദ്ധതി രൂപരേഖ അനുമതിക്കായി കേന്ദ്ര സർക്കാരിനു നൽകി. ഈ രൂപരേഖ കേന്ദ്ര സർക്കാരിന്റെ സാങ്കേതിക സമിതി തത്വത്തിൽ അംഗീകരിച്ചു.

എന്നാൽ, തുറമുഖം സ്‌മാർട്ട്‌ ആൻഡ്‌ ഗ്രീൻ ഹാർബറായി മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും അതനുസരിച്ചുള്ള ഘടകങ്ങൾകൂടി ഉൾപ്പെടുത്തി രൂപരേഖ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്‌. ഇതിനായി തുടർനടപടി സ്വീകരിച്ചുവരികയാണ്‌. ഈ നിർദേശ പ്രകാരമുള്ള നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കി തുറമുഖം പൂർണമായും അപകടരഹിതമാക്കും.

പൊഴിമുഖത്ത്‌ മണൽത്തിട്ടകൾ രൂപപ്പെടുന്നതും രൂക്ഷമായ തിരമാലകളും മുന്നറിയിപ്പ്‌ അവഗണിച്ച്‌ മീൻപിടിക്കാൻ പോകുന്നതുമാണ്‌ അപകട കാരണം. പൊഴിയിൽ നടന്ന അപകടങ്ങളിൽ 29 പേരാണ്‌ മരിച്ചത്‌. മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുന്നുണ്ട്‌. മുതലപ്പൊഴിയിലേത്‌ പ്രത്യേക രാഷ്ട്രീയ പ്രശ്‌നമല്ല. കേരളത്തിന്റെ പൊതുവായ പ്രശ്‌നമാണ്‌. അതു പരിഹരിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണം.

നിർമാണം പൂർത്തിയാക്കുന്നതുവരെ അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടുന്ന മണ്ണ്‌ നീക്കേണ്ടതുണ്ട്‌. ഇതിനായി അദാനി പോർട്ടുമായുള്ള ധാരണാപത്രത്തിന്റെ കാലാവധിക്കു ശേഷവും മണ്ണ്‌ നീക്കാനായി മൂന്നു കോടിയുടെ പദ്ധതിക്ക്‌ അനുമതി നൽകി. പ്രദേശത്ത്‌ 24 മണിക്കൂറും രക്ഷാപ്രവർത്തനത്തിന്‌ മൂന്ന്‌ യാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്‌. മൂന്നു ഷിഫ്‌റ്റിലായി 30 സീ റെസ്‌ക്യൂ ഗാർഡുകളും മറൈൻ എൻഫോഴ്‌സ്‌മെന്റ്‌, കോസ്‌റ്റൽ പൊലീസിലെ അംഗങ്ങൾ എന്നിവരും ഹാർബറിൽ സദാ ജാഗരൂകരാണ്‌. തികച്ചും പ്രതികൂല സാഹചര്യങ്ങളിലും ഏറ്റവും മികച്ച സേവനമാണ്‌ ഇവർ നൽകുന്നത്‌. 24 മണിക്കൂറും ആംബുലൻസ്‌ സേവനവും സജ്ജമാക്കിയിട്ടുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.