Skip to main content

തോട്ടിയാർ ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമായി

2016 വരെയുള്ള കാലയളവിൽ എല്ലാ ദിവസവും വൈകുന്നേരം അര മണിക്കൂറും ഒരു മണിക്കൂറുമൊക്കെ പ്രഖ്യാപിത പവർക്കട്ടിൻ്റെ പേരിൽ മെഴുകുതിരി വെളിച്ചത്തിൽ ജീവിച്ചിരുന്ന മലയാളികൾക്ക് പവർക്കട്ട് ഇല്ലാത്ത ദിവസങ്ങൾ സമ്മാനിച്ചത് എൽഡിഎഫ് സർക്കാരാണ്. ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന പല പദ്ധതികളും വൈദ്യുതി ഉല്‍പ്പാദന, പ്രസരണ, വിതരണ മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങളിലൂടെ കഴിഞ്ഞ 8 വർഷമായി പവർക്കട്ട് ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം നാളിതുവരെ 910 മെഗാവാട്ട് അധിക സ്ഥാപിത ശേഷി സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനത്തിലും, 48.55 മെഗാവാട്ട് അധിക സ്ഥാപിത ശേഷി ജല വൈദ്യുതി ഉല്‍പ്പാദനത്തിലും കൈവരിച്ചിരുന്നു. ഇതിനൊപ്പം ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചിരിക്കുകയാണ്. പ്രതിവർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 2009 ലെ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2016 ൽ വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പുതുജീവൻ നേടുന്നത്. തുടർഭരണം നേടിയ സർക്കാരിന് കീഴിൽ പദ്ധതി യാഥാർത്ഥ്യമാകുകയും ചെയ്തു. സമീപമേഖലകളിലെ വ്യവസായങ്ങൾക്കും ഇടതടവില്ലാതെ വൈദ്യുതി എത്തിക്കാൻ സഹായകമാകുന്ന പദ്ധതി കേരളത്തിൻ്റെ സമീപകാല മുന്നേറ്റങ്ങളിൽ പുതിയൊരു അധ്യായമാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.