Skip to main content

തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്-എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്, എസ്ഡിപിഐ-ബിജെപി പിന്തുണയോടെ യുഡിഎഫിന് ഭരണം

വെമ്പായം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് - എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്. 2020ലെ തിരഞ്ഞെടുപ്പിൽ പഞ്ചത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും എസ്ഡിപിഐയുടെ പിന്തുണയോടു കൂടി കോൺഗ്രസ് വോട്ടിംഗ് നില തുല്യമാക്കി. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. യുഡിഎഫിന്റെ ഭരണകാലത്ത് നടന്ന അഴിമതിയും കെടുകാര്യസ്ഥതക്കും എതിരെ പഞ്ചായത്തിൽ വ്യാപകമായ ബഹുജന പ്രതിഷേധം ഉയർന്നുവന്നിരുന്നു. പഞ്ചായത്തിലെ ഫയലുകൾ നശിപ്പിച്ച് അഴിമതിയുടെ രേഖകൾ നശിപ്പിക്കാനുള്ള യുഡിഎഫിന്റെ ശ്രമത്തിനെതിരെയും വലിയ പ്രതിഷേധമാണ് പഞ്ചായത്തിൽ ഉയർന്നുവന്നത്.

രണ്ടുതവണ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ബിജെപി അംഗങ്ങളുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് മറികടക്കാൻ യുഡിഎഫിന് കഴിഞ്ഞത്. പഞ്ചായത്തിൽ യുഡിഎഫ് നേതൃത്വം ബിജെപിയും എസ്ഡിപിഐയുമായുള്ള പരസ്യ ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നത്. വർഗീയതയ്ക്കെതിരെ വാതോരാതെ സംസാരിക്കുകയും അവരുമായി പരസ്യ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്ന യുഡിഎഫിന്റെ നിലപാടിനെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരേണ്ടതുണ്ട്. വർഗീയശക്തികളുമായുള്ള പരസ്യമായ ബന്ധത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വം മറുപടി പറയണം. 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.