Skip to main content

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികൾ

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്‌. അവരിപ്പോൾ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണ്‌. അതിന്റെ തെളിവാണ്‌ കൊടകര കള്ളപ്പണക്കേസും അതിൽ ബിജെപി നേതാക്കൾക്കുള്ള പങ്കും. ബിജെപിയുടെ മുൻ ഓഫീസ്‌ സെക്രട്ടറി കള്ളപ്പണം ജില്ലാ കമ്മിറ്റി ഓഫീസിൽ തന്നെ എത്തിച്ച വിവരവും പുറത്തുവിട്ടിരിക്കുകയാണ്‌. ബിജെപിയുടെ പാർടി സംവിധാനം തന്നെ കള്ളപ്പണ ഇടപാടിന്‌ നേതൃത്വം കൊടുക്കുകയാണെന്നതിന്റെ തെളിവാണ്‌ ഈ സംഭവത്തിൽ കേന്ദ്ര ഏജൻസി ഇടപെടാതെ മാറി നിൽക്കുന്നത്‌.

ബിജെപിയുടെ കള്ളപ്പണ ഇടപാടിൽ പങ്കാളിയായി ചില കോൺഗ്രസ്‌ നേതാക്കളും ഉണ്ടെന്നതിന്റെ തെളിവാണ് ഷാഫിക്ക്‌ നാല്‌ കോടി നൽകിയെന്ന സുരേന്ദ്രന്റെ പ്രസ്‌താവന. നേരത്തെ ഇലക്‌ട്രറൽ ബോണ്ടിന്റെ പ്രശ്‌നം ഉയർന്നുവന്നപ്പോൾ വയനാട്ടിലെ യുഡിഎഫ്‌ സ്ഥാനാർഥിയുടെ പങ്കാളി 170 കോടി രൂപ ബിജെപിക്ക്‌ നൽകിയ കാര്യവും പുറത്തുവന്നിട്ടുള്ളതാണ്‌. ഈ പശ്‌ചാത്തലത്തിൽ വേണം പാലക്കാട്ടേ കള്ളപ്പണം കണ്ടെത്താനുള്ള പൊലീസ്‌ റെയ്‌ഡിനെതിരെ യുഡിഎഫ്‌ നേതാക്കൾ രംഗത്തുവന്നിരിക്കുന്നതിനെ കാണാൻ.

കള്ളപ്പണം തടയുക എന്ന സമീപനത്തോട്‌ എൽഡിഎഫിന്‌ പൂർണ യോജിപ്പാണുള്ളത്‌. അതുകൊണ്ടാണ്‌ എൽഡിഎഫ്‌ നേതാക്കൾ അതുമായി പൂർണമായും സഹകരിച്ചത്‌. എന്നാൽ റെയ്‌ഡ്‌ വന്നതോടെ കോൺഗ്രസ്‌ നേതാക്കൾ പരിഭ്രാന്തരായത്‌ എന്തൊക്കെയൊ മറച്ചുവെക്കാനുള്ളതുകൊണ്ടാണെന്ന്‌ ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഇപ്പോൾ പൊലീസിനെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും രംഗത്തിറങ്ങിയിരിക്കുന്നത്‌ ഭാവിയിൽ വരാനിടയുള്ള റെയ്‌ഡുകളെ തടയാനാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.