Skip to main content

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ക്യൂബൻ വിമോചനത്തിന്റെയും നായകനും മഹാനായ വിപ്ലവകാരിയുമായിരുന്നു സഖാവ് ഫിദൽ. 1959ല്‍ ക്യൂബയിലെ ബാസ്റ്റിറ്റയുടെ സാമ്രാജ്യത്വ അനുകൂല ഏകാധിപത്യ ഭരണത്തെ ജനകീയസായുധ വിപ്ലവത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഫിദല്‍ കാസ്‌ട്രോയും റൗളും ചെഗുവേരയും സഹപ്രവർത്തകരും ക്യൂബയുടെ ഭരണമേറ്റെടുത്തത്. തുടര്‍ന്ന് 1965ല്‍ ക്രിയാത്മകമായ ചർച്ചകളിലൂടെ ഫിദൽ നയിച്ച വിമോചന സേനയായ ജൂലൈ 26 പ്രസ്ഥാനവും ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർടിയും (പോപ്പുലർ സോഷ്യലിസ്റ്റ് പാർടി എന്നാണ് ആക്കാലത്ത് അറിയപ്പെട്ടിരുന്നത്) ലയിച്ച് ഒന്നായി പരിണമിച്ചു . സി പി സി യുടെ ജനറൽ സെക്രട്ടറി സ്ഥാനം ഫിദൽ തന്നെ ഏറ്റെടുത്തു. ക്യൂബയെ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കെന്ന് നാമകരണം ചെയ്തത് അതിനെത്തുടർന്നായിരുന്നു.

അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ കടുത്ത ഉപരോധത്തിനും അട്ടിമറിശ്രമങ്ങൾക്കും മുന്നില്‍ ഒരിക്കലും കീഴടങ്ങാതെയാണ് ക്യൂബയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് ഫിദലും സഖാക്കളും കൈപിടിച്ചുയര്‍ത്തിയത്. അനശ്വരരക്തസാക്ഷി ചെഗുവേരയുമായി ചേർന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശംപകർന്നതും സമാനതകളില്ലാത്ത ഈ വിപ്ളവകാരിയാണ്.

ക്യൂബൻ ഐക്യദാർഢ്യസമിതിയെ പ്രതിനിധീകരിച്ച്
സ. ഹർകിഷൻസിംഗ് സുർജിത്തിനൊടൊപ്പം ഫിദലുമായി കൂടിക്കാഴ്ചനടത്താൻ കിട്ടിയ അനുഭവം ഇപ്പോൾ ഓർമ്മയിലെത്തുന്നു. രണ്ടേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു ആ സംഗമം. ഫിദലിന്റെ മരണാനന്തരം അന്ത്യാഭിവാദനം അർപ്പിക്കുവാൻ ഹവാനയിൽ എത്തിച്ചേരാനും എനിക്ക് സാഹചര്യമുണ്ടായി. ആ സമയം വടക്കേ അമേരിക്കയിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയിരുന്നതിനാലാണ് അതിനു കഴിഞ്ഞത്. ക്യൂബൻജനത ഫിദലിനെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നേരിട്ട് മനസ്സിലാക്കുവാനുള്ള മറ്റൊരു അവസരമായിരുന്നു അത്. ചിതാവശേഷിപ്പുമായി ഹവാനയില്‍നിന്ന് രാവിലെ പുറപ്പെട്ട വാഹനവ്യൂഹം സാന്റിയാഗോ നഗരത്തിലേക്ക് പ്രയാണം ചെയ്യുമ്പോൾ പാതയുടെ ഇരുവശവും പ്രിയനേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് യുവാക്കളും കുഞ്ഞുങ്ങളും മുതിർന്നവരുമായ ജനാവലിയും സഖാക്കളും കാത്തുനിൽക്കുന്നത് കാണാൻ കഴിഞ്ഞു .കണ്ണീരോടെ എന്നാൽ അതിലേറെ പക്വതയോടെയാണവർ പ്രിയ നേതാവിന് യാത്രാമൊഴി നൽകിയത്. ലോകമെങ്ങുമുള്ള വിമോചന ദാഹികളായ പോരാളികളുടെ ആവേശമായിരുന്ന സഖാവ് ഫിഡലിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ അഭിവാദനങ്ങളുടെ ചുവന്നപൂക്കൾ.
 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.