Skip to main content

സ്വകാര്യ വ്യവസായ പാർക്കുകൾ, ക്യാമ്പസ് ഇൻ്റസ്ട്രിയൽ പാർക്കുകൾ, പറഞ്ഞ വാക്കുകൾ പാലിച്ചുകൊണ്ട് കേരളത്തിൻ്റെ വ്യാവസായിക വളർച്ച സാധ്യമാക്കിക്കൊണ്ട് സർക്കാർ മുന്നോട്ട്

ഞങ്ങൾ പറഞ്ഞു ഇവിടെ ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന്, ഞങ്ങളത് തെളിയിച്ചുകാണിച്ചു. ഞങ്ങൾ പറഞ്ഞു ഇവിടെ സ്വകാര്യവ്യവസായ പാർക്കുകൾക്കായി പദ്ധതി വരുമെന്ന്, 31 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഞങ്ങൾ പറഞ്ഞു കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് സംരംഭകരുണ്ടാകുമെന്ന്, അതിനായി ഞങ്ങളിതാ ക്യാമ്പസ് ഇൻ്റസ്ട്രിയൽ പാർക്കുകളും ആരംഭിച്ചിരിക്കുന്നു.

വ്യവസായ ആവശ്യത്തിനുള്ള സ്ഥല ദൗർലഭ്യം പരിഹരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗിക്കുന്നതിനുമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ പദ്ധതിയിലേക്ക് ഇതിനോടകം തന്നെ 80ലധികം കോളേജുകൾ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. സഹായകരമാകും. വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താനും, വ്യവസായ-അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും കാമ്പസ് വ്യവസായ പാർക്കുകൾ വഴിയൊരുക്കും. സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തെ വൻ തോതിൽ ശക്തിപ്പെടുത്തുന്നതായിരിക്കും ഈ പദ്ധതി.

ചുരുങ്ങിയത് 5 ഏക്കർ ഭൂമി കൈവശമുള്ള സർവ്വകലാശാലകൾ, ആർട്ട്സ് & സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, കാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കാൻ സാധിക്കും. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്ക് 2 ഏക്കർ മതിയാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന സംവിധാനങ്ങൾക്കും അപേക്ഷിക്കാം. ഇതിനായി ഡെവലപ്പർ പെർമിറ്റിന് അപേക്ഷ നൽകണം. വ്യവസായ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ വകുപ്പ്, ജലവിഭവവകുപ്പ്, ഊർജ്ജ പരിസ്ഥിതി വകുപ്പുകൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെട്ട സംസ്ഥാന തല സെലക്ഷൻ കമ്മിറ്റി അപേക്ഷകളിൽ തീരുമാനമെടുക്കും. ജില്ലാ തലത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയുടെ സ്ഥല പരിശോധനക്കു ശേഷമാകും അപേക്ഷകളിൽ തീരുമാനമെടുക്കുക. വ്യാവസായി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഭൂമിയാകുമെന്ന് ഉറപ്പുവരുത്തും.

അനുമതി ലഭിക്കുന്ന പാർക്കുകളിൽ റോഡുകൾ, വൈദ്യുതി, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി പൊതു സൗകര്യങ്ങൾ ഒരുക്കുന്നതിന് 1.5 കോടി രൂപ വരെ സർക്കാർ അനുവദിക്കും. സ്റ്റാൻ്റേഡ് ഡിസൈൻ ഫാക്ടറികൾക്കും ഈ തുക നൽകും. പാർക്കുകളിലെ ഉൽപാദന യൂണിറ്റുകൾക്ക് ഇൻസൻ്റീവും പരിഗണിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ എൻ.ഒ.സി ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് കാമ്പസ് പാർക്കുകൾ ആരംഭിക്കാനാവുക. അനുമതി ലഭിക്കുന്ന പാർക്കുകൾക്ക് വ്യവസായ മേഖലാ പദവിക്കും അർഹതയുണ്ടാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമി പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി ഉറപ്പുവരുത്തിയതിനു ശേഷം ലഭിക്കുന്ന അധിക ഭൂമിയിൽ ആയിരിക്കും പാർക്കുകൾ ആരംഭിക്കുക പരിസ്ഥിതി സൗഹൃദമായ പാർക്കുകൾ ആയിരിക്കും ഇവ വിദ്യാർത്ഥികൾക്ക് അപ്രന്റിസ് അവസരവും ഇതിലൂടെ ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയ സ്വഭാവത്തിന് അനുസൃതമായ പാർക്കുകൾ ആരംഭിക്കാൻ മുൻഗണന നൽകും.

സ്വകാര്യ വ്യവസായ പാർക്കുകൾ.. ക്യാമ്പസ് ഇൻ്റസ്ട്രിയൽ പാർക്കുകൾ.. പറഞ്ഞ വാക്കുകൾ പാലിച്ചുകൊണ്ട് കേരളത്തിൻ്റെ വ്യാവസായിക വളർച്ച സാധ്യമാക്കിക്കൊണ്ട് ഈ സർക്കാർ മുന്നോട്ടുപോകുകയാണ്.

സ. പി രാജീവ്‌

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.