Skip to main content

ചൂഷണവും അടിച്ചമർത്തലുകളും ഇല്ലാത്ത, എല്ലാവരും തുല്യരായി ജീവിക്കുന്ന നവലോകത്തിനായി നമുക്ക് ഒരുമിച്ച് അണിനിരക്കാം

ഇന്ത്യയിലെ വിദ്യാർത്ഥി സമരമുന്നേറ്റങ്ങൾക്ക് വിപ്ലവാത്മകതയിലും പുരോഗമന ചിന്താഗതിയിലുമൂന്നി ദിശാബോധം നൽകി വരുന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. എസ്എഫ്ഐയുടെ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്ത് വിദ്യാഭ്യാസ മേഖല വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. നവലിബറൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് കീഴിൽ വിദ്യാഭ്യാസം കൂടുതൽ കച്ചവടവൽക്കരിക്കപ്പെടുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താൻ എസ്എഫ്ഐ പുതിയ പോർമുഖങ്ങൾ തുറക്കേണ്ട സമയമാണിത്. ഇതോടൊപ്പം വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെയും ചെറുത്തു തോല്പിക്കേണ്ടതുണ്ട്. ജനകീയ വിദ്യാഭ്യാസമെന്നതിന് കേരളം തീർക്കുന്ന മാതൃകയെ ഏറ്റെടുക്കേണ്ടതും ഈ കാലത്തിന്റെ ആവശ്യകതയാണ്.

സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് ആയി സ. ആദർശ് എം സജിയെയും ജനറൽ സെക്രട്ടറി ആയി സ. ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. സഖാക്കൾക്കും നിലവിൽ വന്ന പുതിയ കേന്ദ്ര എക്സിക്യൂട്ടീവിനും അഭിവാദ്യങ്ങൾ. ചൂഷണവും അടിച്ചമർത്തലുകളും ഇല്ലാത്ത, എല്ലാവരും തുല്യരായി ജീവിക്കുന്ന നവലോകത്തിനായി നമുക്ക് ഒരുമിച്ച് അണിനിരക്കാം.

 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.